India

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പട്ന ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാനും ,മതം മാറ്റാനുമായി കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് ഇസ്ലാം പുരോഹിതൻ . പൊലീസുകാരെ നേരിടാൻ തനിക്ക് കഴിയുമെന്നും എന്നാൽ ബജ്രംഗ്ദൾ ആളുകളെ നേരിടാൻ തനിക്ക് കഴിയില്ലെന്നും വ്യക്തമാക്കിയാണ് ഡൽഹി ഓഖ്‌ല പ്രദേശത്തെ പള്ളിയിലെ മൗലാന 27 കാരിയെ മടക്കി അയച്ചത്. മാധ്യമപ്രവർത്തക സ്വാതി ഗോയൽ ശർമ്മയോട് സംസാരിക്കവെ, യുവതി തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

വിവാഹമോചനം കഴിഞ്ഞ് മൂന്ന് വയസുള്ള കുഞ്ഞുമായി കഴിയുന്ന യുവതിയെ ഹിന്ദുവാണെന്നും സുരേഷ് യാദവ് എന്നാണ് പേരെന്നും പറഞ്ഞാണ് ഷാഹിദ് പർവേസ് ലൗ ജിഹാദിൽ കുടുക്കിയത്. 2023-ൽ ഇൻസ്റ്റാഗ്രാം വഴിയാണ് ഷാഹിദ് പർവേസുമായി യുവതി പരിചയപ്പെടുന്നത്. ഷാഹിദിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പേര് എസ്.കെ. യാദവ് എന്നായിരുന്നു. സുരേഷ് എന്നാണ് ഷാഹിദ് പറഞ്ഞ് പരിചയപ്പെടുത്തിയതും.

ഏകദേശം രണ്ട് മാസത്തിന് ശേഷം, യുവതിയെ നേരിൽ കണ്ട് യുവതിയെ വിവാഹം കഴിക്കാൻ ഷാഹിദ് പറഞ്ഞു. 2024-ൽ കൽക്കാജിയിലെ ഡിഡിഎ ഫ്ലാറ്റ്സിൽ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. എന്നാൽ ഏകദേശം ഒരു വർഷത്തിനുശേഷം ഷാഹിദ് മുസ്ലീമാണെന്നും വിവാഹിതനാണെന്നും, 18 വയസുള്ള മകളുണ്ടെന്നും യുവതി മനസിലാക്കി.

യഥാർത്ഥ വ്യക്തിത്വം താൻ കണ്ടെത്തിയതോടെ ഷാഹിദ് പർവേസ് യുവതിയെ ഇസ്ലാമിലേക്ക് മതം മാറ്റാനും നിക്കാഹ് നടത്താനും നിരവധി പള്ളികളിലേക്ക് കൊണ്ടുപോയി എന്നും യുവതി വെളിപ്പെടുത്തി. ഷാഹിദും താനും തമ്മിലുള്ള പ്രായവ്യത്യാസം ഏകദേശം 20 വർഷമാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം പുരോഹിതന്മാർ നിക്കാഹ് നടത്താൻ വിസമ്മതിച്ചതിനാൽ നിരവധി പള്ളികളിൽ നിന്ന് തിരിച്ചയച്ചു.

തുടർന്ന് ഷാഹിദ് പർവേസ് ഡൽഹിയിലെ ഓഖ്‌ല മണ്ടി പ്രദേശത്തെ ഒരു പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മുസ്ലീം പുരോഹിതൻ യുവതിയോട് കൽമ ചൊല്ലാൻ ആവശ്യപ്പെട്ടു. കൽമ ചൊല്ലാൻ കഴിയാതെ വന്നതോടെ , മുസ്ലീം പുരോഹിതൻ മതം മാറ്റവും നിക്കാഹ് നടത്താനും വിസമ്മതിച്ചു. യുവതി ഇസ്ലാം സ്വീകരിക്കുന്നതുവരെ നിക്കാഹ് നടത്താൻ കഴിയില്ലെന്ന് പറഞ്ഞു. മാത്രമല്ല ബജ്രംഗ്ദൾ ആളുകളെ ഭയമാണെന്നും പറഞ്ഞ മുസ്ലീം പുരോഹിതൻ ഷാഹിദ് പർവേസിനോട് തന്നെ മടക്കി കൊണ്ടുപോകാൻ ആവശ്യപ്പെട്ടതായും യുവതി പറയുന്നു.

2026 ജൂൺ 9 ന്, ഷാഹിദ് പർവേസ് തന്റെ സ്വർണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞതായും , കൽക്കാജി പോലീസ് സ്റ്റേഷനിലും ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ഔദ്യോഗിക പരാതി സമർപ്പിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.

Recent Posts