സൈനിക ചരിത്രത്തിൽ വമ്പൻ നീക്കവുമായി വ്യോമസേന . തദ്ദേശീയമായി നിർമ്മിച്ച മൂന്ന് നൂതന യുദ്ധക്കപ്പലുകൾ ഒരേ ദിവസം തന്നെ നാവികസേന കമ്മീഷൻ ചെയ്യാൻ ഒരുങ്ങുകയാണ്. ജൂൺ 21 ന് നടക്കുന്ന ചടങ്ങിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൊൽക്കത്തയിൽ എത്തും.
രാജ്യത്തിന്റെ വ്യോമ ചരിത്രത്തിലെ അപൂർവ സന്ദർഭമാണിത്. സമീപ വർഷങ്ങളിൽ ഇന്ത്യൻ നാവികസേന മൂന്ന് യുദ്ധക്കപ്പലുകൾ ഒരേസമയം കമ്മീഷൻ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്.’ഐഎൻഎസ് ദുനഗിരി’, ‘ഐഎൻഎസ് അഗ്രേ’, ‘ഐഎൻഎസ് സൻഷോധക്’ എന്നിവയാണ് ഒരുമിച്ച് നാവികസേനയുടെ ഭാഗമാകുന്നത്.
ഐഎൻഎസ് ദുനഗിരി: ‘പ്രോജക്റ്റ്-17എ’ പ്രകാരം നിർമ്മിച്ച ഒരു ഭീമാകാരമായ സ്റ്റെൽത്ത് ഫ്രിഗേറ്റാണിത്. ശത്രുക്കളുടെ കണ്ണ് വെട്ടിച്ച് ആക്രമിക്കാൻ കരുത്തുള്ള യുദ്ധക്കപ്പലാണിത്. മാരകമായ ബ്രഹ്മോസ് മിസൈലുകൾ, നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഈ കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നു.
ഐഎൻഎസ് അഗ്രേ: ഇന്ത്യയുടെ തീരദേശ സുരക്ഷയെയും അന്തർവാഹിനി വിരുദ്ധ യുദ്ധ ശേഷികളെയും ഈ യുദ്ധക്കപ്പൽ വളരെയധികം ശക്തിപ്പെടുത്തും. നൂതന സോണാർ, ടോർപ്പിഡോകൾ, തദ്ദേശീയമായി നിർമ്മിച്ച എഎസ്ഡബ്ല്യു റോക്കറ്റ് ലോഞ്ചറുകൾ എന്നിവ ഇതിൽ ഘടിപ്പിച്ചിരിക്കുന്നു.
ഐഎൻഎസ് സൻഷോധക്: സമുദ്രത്തിന്റെ ആഴം മാപ്പ് ചെയ്യുന്നതിനും, ഹൈഡ്രോഗ്രാഫിക് സർവേകൾ നടത്തുന്നതിനും, സമുദ്രമേഖലയിൽ നിരീക്ഷണം വർദ്ധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത സർവേ കപ്പലാണിത്.മൂന്ന് യുദ്ധക്കപ്പലുകളും പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചവയാണ്.
















