ലക്നൗ : തൃണമൂൽ പിളർന്നതോടെ പാർലമെന്റിൽ എൻ ഡി എ യുടെ കരുത്ത് വർധിച്ചിരുന്നു. വിമത എം പിമാർ എൻ ഡി എയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതും. എന്നാൽ ഇപ്പോൾ സമാജ്‌വാദി പാർട്ടി എംപിമാരും പാർട്ടി വിടാൻ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ . 26 വരെ എംപിമാർ പാർട്ടി വിട്ടേക്കുമെന്നാണ് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറയുന്നത്.2027 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ നേതാക്കൾ സ്വയം പാർട്ടിയിൽ നിന്ന് പുറത്ത് വരുമെന്നും റിപ്പോർട്ടുണ്ട്.
നേരത്തെ, മന്ത്രി ഓം പ്രകാശ് രാജ്ഭറും ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ പോസ്റ്റ് പങ്ക് വച്ചിരുന്നു . സമാജ്‌വാദി പാർട്ടിയിൽ വലിയ പിളർപ്പ് ഉണ്ടാകുമെന്ന് രാജ്ഭർ പറയുന്നു. രാം ഗോപാൽ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്ത് കൈമാറിയതായും രാജ്ഭർ പറഞ്ഞു.
ഗോമതി നദീതീര. ഖനന, അഴിമതികളെക്കുറിച്ചുള്ള മുറുകുമ്പോൾ എസ്പി അസ്വസ്ഥമാണ്, മുഴുവൻ പാർട്ടിയും ബിജെപിയിൽ ചേരാൻ തയ്യാറാണെന്നാണ് മൗര്യ പറയുന്നത് . മാത്രമല്ല അധികാരത്തിലിരിക്കുമ്പോൾ ആളുകളെ ആട്ടിയോടിക്കാൻ പേരുകേട്ട എസ്പിയിൽ ആരും തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് യുപി മന്ത്രി മനോജ് പാണ്ഡെയും അഭിപ്രായപ്പെട്ടു.
















