ഇസ്ലാമബാദ്: പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും നെഞ്ചെരിച്ചില്‍ സമ്മാനിച്ച് മോദി. ലോകത്തിലെ സുപ്രധാനമായ ജി7 യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മോദി പങ്കെടുക്കുമ്പോള്‍ പാകിസ്ഥാന്‍ ഈ സമ്മേനളനത്തിലേക്ക് ക്ഷണമില്ല. ഇന്ത്യയുടെ മറ്റൊരു വലിയ നയതന്ത്രവിജയമായാണ് ഇതിനെ വിദേശകാര്യവിദഗ്ധര്‍ വിലയിരുത്തുന്നത്.
പ്രസിഡന്‍റ് ട്രംപ് ഡിജിറ്റലായി ഒപ്പുവെച്ചു കഴിഞ്ഞ ഇറാൻ സമാധാന കരാർ ഈ സമ്മേളനത്തില്‍ തലനാരിഴ ഏഴായി കീറി ചര്‍ച്ച ചെയ്യും. ഉക്രെയ്നിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകളെയും ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് ജി7 യോഗം ചര്‍ച്ച ചെയ്യും.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിലെ മഞ്ഞുരുക്കുന്ന ഒരു പ്രധാനസംഭവവും ജി7 സമ്മേളനം നടക്കുന്ന ഫ്രാന്‍സിലെ പാരീസില്‍ നടന്നു. 16 മാസത്തെ ഇടവേളയ്‌ക്ക് ശേഷം ട്രംപും മോദിയും തമ്മില്‍ കണ്ടു എന്ന് മാത്രമല്ല, തന്റെ നേര്‍ക്ക് നടന്നുവന്ന മോദിയെ കണ്ട് ട്രംപ് കസേരയില്‍ നിന്നും എഴുന്നേല്‍ക്കുന്നതും പരസ്പരം ഹസ്തദാനം ചെയ്യുന്നതും കുശലം കൈമാറുന്നതുമായ വീഡിയോ ഇപ്പോള്‍ ലോകമെങ്ങും വൈറലായി പ്രചരിക്കുകയാണ്. ഇതും അസിം മുനീറിന്റെയും ഷെഹ്ബാസ് ഷെരീഫിന്റെയും നെഞ്ചെരിച്ചില്‍ കൂട്ടിയിരിക്കുകയാണ്.
ഇന്ത്യ ജി7 ഗ്രൂപ്പിലെ അംഗരാജ്യമല്ല. ജി7ൽ ഫ്രാൻസ്, യുഎസ്, കാനഡ, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളാണ് ഉൾപ്പെടുന്നത്. ഈ സമ്മേനളത്തിലെ ചില സുപ്രധാന ചര്‍ച്ചകളില്‍ പങ്കെടുക്കാനാണ് സമ്മേളനത്തിന്റെ ആതിഥേയരായ ഫ്രാന്‍സ് ഇന്ത്യയെ ക്ഷണിച്ചത്. അതേസമയം ഇന്ത്യ, ബ്രസീൽ, കെനിയ, ദക്ഷിണ കൊറിയ, യുഎഇ എന്നിവയെയും തിരഞ്ഞെടുത്ത ചർച്ചകളിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാനെയും ചൈനയെയും ഈ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
















