107 ദിവസം നീണ്ടുനിന്ന സംഘർഷങ്ങൾക്ക് പിന്നാലെ പശ്ചിമേഷ്യ വീണ്ടും സമാധാനത്തിലേക്ക്. ഇറനാനും അമേരിക്കയും തമ്മിൽ സമാധാന കരാറിൽ ധാരണയായതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അമേരിക്കയും ഇറാനും കരാർ അംഗീകരിച്ചതായും കരാർ വെർച്വലയി ഒപ്പിട്ടു എന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ ഈ കരാറിന്റെ അടിസ്ഥാനത്തിൽ ഇറാനുനേലുള്ള ഉപരോധങ്ങളിൽ ഉടൻ ഇളവ് നൽകില്ല,
ഇറാൻ തങ്ങളുടെ ഭാഗത്ത് നിന്നും ചെയ്യേണ്ട കാര്യങ്ങൾ പൂർണമായി പാലിച്ചാൽ മാത്രമേ ഉപരോധങ്ങൾ നീക്കുന്നതിനെ കുറിച്ച് ആലോചിക്കുകയൊള്ളൂ എന്നും. ഇറാന്റെ പെരുമാറ്റത്തെയും, ഭാവി നടപടികളെയും ആശ്രയിച്ചിരിക്കും
ഇതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഏകദേശം നാലുമാസത്തോളമായി തുടരുന്ന യുദ്ധ സമാനമായ അന്തരീക്ഷത്തിനാണ് കരാർ ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെ അവസാനമാകുന്നത്. കരാറിന്റെ ഭാഗമായി ഹോർമൂസ് കടലിടുക്ക് ഉടൻ തുറകുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ചയോടെ ഹോസ്മൂസ് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനാകും എന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. ഹോർമൂസ് വഴിയുള്ള ചരക്ക് നിക്കത്തിന് ടോൾ ഉണ്ടാകില്ല എന്നതടക്കമുള്ള കാര്യങ്ങൾ കരാറിൽ അംഗീകരിച്ചു എന്നാണ് വിവരം.
ആദ്യഘട്ട കരാറെന്ന നിലയിൽ 60 ദിവസത്തെ വെടിനിർത്തലാണ് ഇരുകൂട്ടരും അംഗീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. ഈ കാലയളവിൽ ഇറാന്റെ ആണവ പദ്ധതികൾ, യുറേനിയം സമ്പുഷ്ടീകരണം, മിസൈൽ സാങ്കേതികവിദ്യ എന്നിവ സംബധിച്ച വിശദമായ ചർച്ചകൾ നടക്കും.
ഇറാന്റെ പുനർ നിർമ്മാണത്തിനായി ഗൾഫ് രാജ്യങ്ങളുടെ സഹായത്തോടെ 300 ബില്യൺ ഡോളറിന്റെ പ്രത്യേക ഫണ്ട് സ്വരൂപിക്കുന്ന കാര്യവും കരാറിന്റെ ഭാഗമായി പരിഗണനയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച ജനീവയിൽ വച്ചാണ് ഇരു രാജ്യങ്ങളും കരാറിൽ ഔദ്യോഗികമായി ഒപ്പുവയ്‌ക്കുക. അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് ആയിരിക്കും നിർണ്ണായക കരാറിൽ ഒപ്പുവയ്‌ക്കുന്നതിനായി ജെനീവയിൽ എത്തുക.
















