ലണ്ടൻ: ലണ്ടനിൽ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ യുവാവിന് 34 വർഷം തടവ് ശിക്ഷ വിധിച്ചു. ഐൽവർത്ത് ക്രൗൺ കോടതിയിൽ നടന്ന വിചാരണയെത്തുടർന്ന് ഫെബ്രുവരിയിൽ ബലാത്സംഗം, വ്യാജ തടവ്, തട്ടിക്കൊണ്ടുപോകൽ, മനഃപൂർവ്വം ഗുരുതരമായ ശാരീരിക ഉപദ്രവം എന്നിവയ്‌ക്ക് ഗഗൻദീപ് സിംഗ് (34) കുറ്റക്കാരനാണെന്ന് കണ്ടെത്തി.
വെള്ളിയാഴ്ച ഇയാൾക്ക് 28 വർഷത്തെ കസ്റ്റഡി ഉൾപ്പെടെ 34 വർഷത്തെ തടവും കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി ആറ് വർഷത്തെ ലൈസൻസ് കാലാവധിയും വിധിച്ചു. ശിക്ഷാ വ്യവസ്ഥകൾ പ്രകാരം, കുറഞ്ഞത് 18 വർഷം അല്ലെങ്കിൽ കസ്റ്റഡി കാലാവധിയുടെ മൂന്നിൽ രണ്ട് ഭാഗം പൂർത്തിയാക്കുന്നതുവരെ സിംഗിന് പരോളിന് അർഹതയില്ല.
















