കൊച്ചി: മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലുവാണെന്ന് വെളിപ്പെടുത്തി എഴുത്തുകാരനും പ്രാസംഗികനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ഡോ.കെ.എസ്.രാധാകൃഷ്ണന്‍. അബ്ദുള്‍ സമദ് സമദാനി ഇക്കാര്യത്തില്‍ വെറും ഇടനിലക്കാരനാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
റിയാലു മാധവിക്കുട്ടിയെക്കുറിച്ച് ഒരു പുസ്തകം രചിച്ചിട്ടുണ്ടെന്നും ജമാ അത്തെ ഇസ്ലാമിയുടെ സാഹിത്യകാരന്‍ കൂടിയാണ് റിയാലുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. താന്‍ മൂലം മതം മാറിയിട്ടുള്ള എല്ലാവര്‍ക്കും അവര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ കൊടുത്തിട്ടുണ്ടെന്നും റിയാലു പറഞ്ഞിട്ടുണ്ട്. മാധവിക്കുട്ടി മരിച്ചുകഴിഞ്ഞാല്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കണമെന്നും റിയാലു വ്യവസ്ഥ വെച്ചിരുന്നെന്നും മാധവിക്കുട്ടിയുടെ മകന്‍ തന്നെ വന്ന് ഖബറടക്കത്തിന് നേതൃത്വം നല്‍കിയെന്നും കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ടത് അബ്ദുള്‍ സമദ് സമദാനിയുമാണെന്ന് ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.
ഒരു മലയാളം നടിക്ക് ഇസ്ലാമിലേക്ക് മാറാന്‍ 100 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന വിവാദത്തോട് പ്രതികരിക്കവേയാണ് രാധാകൃഷ്ണന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 100 കോടി വാഗ്ദാനം ചെയ്ത ഈ നടി സാധാരണ നടി ആയിരിക്കില്ലെന്നും മുന്‍നിരയില്‍ നില്‍ക്കുന്നതും, അതേ സമയം വളരെ ദുര്‍ബലമായ ഒരു സാഹചര്യത്തില്‍ നില്‍ക്കുന്നതുമായി നടിയായിരിക്കാമെന്നും നിങ്ങള്‍ക്ക് ഒന്നാലോചിച്ചാല്‍ ഉത്തരം കിട്ടുമെന്നും കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.
അറിയപ്പെടാത്ത മാധവികുട്ടി
കെ. മുഹമ്മദ് റിയാലു (K. Muhammad Riyalu) മാധവിക്കുട്ടിയെക്കുറിച്ച് (കമലാ സുരയ്യ) രചിച്ച പുസ്തകമാണ് ‘അറിയപ്പെടാത്ത മാധവികുട്ടി’ (Ariyappatha Madhavikutty). കോഴിക്കോട്ടെ തേജസ് പബ്ലിക്കേഷൻസാണ് 2012-ൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
















