കൊച്ചി: ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു. അർബുധ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ദ്വാരപാലക ശിൽപ്പ കേസിലും കട്ടിളപാളി കേസിലും ഒന്നിച്ച് അറസ്റ്റിലായ മുരാരി ബാബു 90 ദിവസത്തോളം ജയിൽവാസം അനുഭവിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പിന്നീട് മുരാരി ബാബുവിന് സ്വഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് മുരാരി ബാബു. 54 വയസായിരുന്നു. ദീര്‍ഘനാളായി ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ്. അതിന് മുന്‍പ് കേരള പോലീസില്‍ ആയിരുന്നു. ഇത് രാജി വച്ചാണ് ദേവസ്വം ബോര്‍ഡിലെത്തിയത്. സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും.
















