India

യൂറോപ്യന്‍ രാജ്യങ്ങളുടെ വായടപ്പിച്ച് ജയശങ്കര്‍ ഫിന്‍ലാന്‍റില്‍ നടത്തിയ നയതന്ത്ര വിമര്‍ശനങ്ങള്‍ ഇന്ത്യയ്‌ക്ക് കയ്യടി നേടിക്കൊടുക്കുമ്പോള്‍

ഫിന്‍ലാന്‍റില്‍ നടന്ന ചര്‍ച്ചയിലാണ് ജയശങ്കര്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ചത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയെ വിമര്‍ശിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍. കാരണം യൂറോപ്പ് മറ്റു പല രാജ്യങ്ങള്‍ക്കും വില്‍ക്കുന്ന ആയുധങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കപ്പെടുന്നുണ്ട്. ഇന്ത്യ യൂറോപ്പിനെതിരെ യാതൊരു ഉപദ്രവവും ചെയ്യാതിരിക്കുമ്പോഴാണിതെന്നും ജയശങ്കര്‍ പറഞ്ഞു. ഫിന്‍ലാന്‍റില്‍ നടന്ന ചര്‍ച്ചയിലാണ് ജയശങ്കര്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ചത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വാങ്ങിയ ആയുധങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ പ്രയോഗിച്ചതിനെയാണ് ജയശങ്കര്‍ പരാമര്‍ശിച്ചത്. അതായത് ഇന്ത്യയുടെ ശത്രുവായ പാകിസ്ഥാന് യൂറോപ്യന്‍ രാജ്യങ്ങള്‍ ആയുധങ്ങള്‍ വിറ്റിട്ടുണ്ടെന്നും അതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയോട് ചാരിത്ര്യപ്രസംഗം നടത്തേണ്ടെന്നും യൂറോപ്പ് പല കാര്യത്തിലും ഇതുപോലെ ഇരട്ടത്താപ്പുകള്‍ നടത്താറുണ്ടെന്നുമാണ് ജയശങ്കര്‍ പറഞ്ഞത്. ഇതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വായപൂട്ടേണ്ടിവന്നു. നയതന്ത്രതലത്തിലെ സങ്കീര്‍ണ്ണമായ വാദങ്ങളാണ് ജയശങ്കര്‍ ഉയര്‍ത്തിയത്.

റഷ്യയുടെ എണ്ണ വാങ്ങുന്നതും മോദി ഇടയ്‌ക്കിടെ റഷ്യന്‍ പ്രസിഡന്‍റിനെ കാണുന്നതും റഷ്യയ്‌ക്കെതിരെ ഉക്രൈനുമായി ചേര്‍ന്ന് യുദ്ധം ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സഹിക്കുന്നില്ല. എന്നാല്‍ ഇതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും റഷ്യന്‍ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ല, പകരം ആഗോള എണ്ണ വില താഴ്‌ത്തി നിര്‍ത്താനാണെന്നുമുള്ള വാദമാണ് ജയശങ്കര്‍ മുന്നോട്ട് വെച്ചത്.

“ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങുന്നത് റഷ്യയ്‌ക്ക് അനുകൂലമോ ഉക്രൈന് എതിരോ ആയ നടപടിയായി കാണേണ്ടതില്ല. ആഗോളവിപണിയില്‍ എണ്ണവില പിടിച്ചുനിര്‍ത്താനാണ് ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത്. 2022ല്‍ യുഎസ് വരെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യയോട് പറഞ്ഞിരുന്നു. ഇത് ആഗോളവിപണിയില്‍ എണ്ണയുടെ വില പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമാണ്”. – ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായി ജയശങ്കര്‍ പറഞ്ഞു.

“പാശ്ചാത്യരാജ്യങ്ങളുടെ ആയുധങ്ങള്‍ വില്‍ക്കുന്ന ആയുധങ്ങള്‍ എത്രയോ തവണ ഇന്ത്യ്‌ക്ക് നേരെ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഒരിയ്‌ക്കല്‍ പോലും പാശ്ചാത്യ രാജ്യങ്ങള്‍ ആക്രമിക്കാതിരിക്കുമ്പോഴാണിത്”.- ഇതുപോലെ സങ്കീര്‍ണ്ണമായ ഒരു സാഹചര്യമാണ് ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങുന്ന കാര്യത്തിലും ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു.

ഫിന്‍ലാന്‍റില്‍ നടന്ന ചര്‍ച്ചയില്‍ ജയശങ്കര്‍ അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെയുള്ള പാശ്ചാത്യരാഷ്‌ട്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. ഇതാദ്യമായാണ് ഇത്രയും പരസ്യമായി ഇന്ത്യ പാശ്ചാത്യരാജ്യങ്ങള്‍ക്ക് എതിരെ കഴിഞ്ഞ കുറെക്കാലമായി ജയശങ്കര്‍ നടത്തുന്ന വിമര്‍ശനങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇതും. കഴിഞ്ഞ ദിവസം ഇന്ത്യയുടെ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് ജയശങ്കര്‍ അമേരിക്കയെയും വിമര്‍ശിച്ചിരുന്നു. രണ്ട് തവണ അമേരിക്കയുടെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ ശാസിക്കുകയും ചെയ്തിരുന്നു.

Recent Posts