കൊല്‍ക്കത്ത: മമതയുടെ ഭരണത്തിൻ കീഴില്‍ മദ്രസകള്‍ നുഴഞ്ഞുകയറ്റക്കാരുടെയും ഭീകരരുടെയും സുരക്ഷിത താവളമായി മാറിയെ
ന്ന് ബംഗാള്‍ മന്ത്രി അഗ്നിമിത്ര പോള്‍. ബംഗാളിലെ ‘ഖാരിജി’ മദ്രസകളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണവും നിരീക്ഷണവും ശക്തമാക്കാൻ പുതിയ ബിജെപി സർക്കാർ ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ 15 വർഷത്തെ തൃണമൂല്‍ ഭരണത്തിലും അതിനുമുമ്പത്തെ 34 വർഷത്തെ ഇടതുമുന്നണി ഭരണത്തിലും റോഹിങ്ക്യകളെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും വോട്ട് ബാങ്കിനായി പ്രോത്സാഹിപ്പിച്ചുവെന്നും അഗ്നിമിത്ര ആരോപിച്ചു.
മദ്രസകളെ പൂർണ്ണമായി ഒഴിവാക്കുകയല്ല, മറിച്ച് അവയെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അഗ്നിമിത്ര പോള്‍ പറഞ്ഞു.
















