ന്യൂദല്‍ഹി: മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ പാര്‍ട്ടിയുടെ പാര്‍ലമെന്‍റ് നേതൃപദവിയില്‍ നിന്നും നീക്കണമെന്ന് റിബലുകളായ 18 തൃണമൂല്‍ എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വനിതാ വിഭാഗത്തിന്റെ മുന്‍ അധ്യക്ഷയുമായ എംപി കാകുലി ഘോഷ് ദസ്തിദാർ ആണ് തൃണമൂലിലെ റിബല്‍ എംപിമാരെ മുന്നില്‍ നിന്നും നയിക്കുന്നതെന്ന് പറയുന്നു.
പശ്ചിമ ബംഗാളിൽ മമതയുടെ വലംകയ്യും തൃണമൂല്‍ കോണ്‍ഗ്രസിന്റെ വനിതാ വിഭാഗത്തിന്റെ മുന്‍ അധ്യക്ഷയുമായ എംപി കാകുലി ഘോഷ് ദസ്തിദാർ ആണ് തൃണമൂലിലെ റിബല്‍ എംപിമാരെ മുന്നില്‍ നിന്നും നയിക്കുന്നതെന്ന് റിപ്പോര്‍ട്ട്. 18 എംപിമാരെങ്കിലും ഇവര്‍ക്കൊപ്പം മമതയ്‌ക്കെതിരായി നിലകൊള്ളുന്നുണ്ടെന്നും പറയുന്നു. നാല് തവണ എംപിയായ സീനിയര്‍ തൃണമൂല്‍ നേതാവാണ് കാകുലി ഘോഷ് ദസ്തിദാര്‍.
കാകുലി ഘോഷ് ദസ്തിദാര്‍ സ്പീക്കര്‍ ഓംബിര്‍ളയെ കണ്ട് 18 റിബല്‍ എംപിമാര്‍ ഒപ്പിട്ട കത്ത് നല്‍കിയതായി പറയുന്നു. അഭിഷേക് ബാനര്‍ജിയെ പാര്‍ട്ടിയുടെ പാര്‍ലമെന്‍റ് നേതൃപദവിയില്‍ നിന്നും നീക്കണമെന്നാണ് ഈ 18 റിബല്‍ എംപിമാരുടെ ആവശ്യം.
തൃണമൂലിലെ യുദ്ധം വ്യാപിക്കുകയാണെന്നും മൂന്നില്‍ രണ്ട് എംപിമാരും തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിമത തൃണമൂല്‍ എംഎല്‍എമാരുടെ നേതാവായ ഋതബ്രത ബാനര്‍ജിയുടെ അവകാശവാദം. തൃണമൂല്‍ വോട്ടര്‍മാരുടെ ബലത്തിലാണ് ഈ എംപിമാര്‍ ജയിച്ചതെന്നും വിമതപ്രവര്‍ത്തനങ്ങള്‍ നടത്താതെ ഇവര്‍ രാജിവെച്ച് വീണ്ടും ജനവിധി തേടുകയാണ് വേണ്ടതെന്ന് മറ്റൊരു തൃണമൂല്‍ എംപിയായ മഹുവ മൊയ്ത്ര പറഞ്ഞെങ്കിലും അവരുടെ വാക്കുകള്‍ ഇവര്‍ വിലയ്‌ക്കെടുക്കുന്നില്ല. മഹുവ മൊയ്ത്ര ഇന്നലെ പെയ്ത മഴയ്‌ക്ക് കരുത്ത എംപിയാണെന്നും ലോക് സഭാ ഏറെക്കാലമായി കാണുന്ന കാകുലി ഘോഷ് ദസ്തിദാറിനെപ്പോലുള്ള സീനിയര്‍ നേതാക്കളെ പഠിപ്പിക്കേണ്ടെന്നും റിബല്‍ എംപിമാര്‍ പറയുന്നു.
ഇതിനിടെ കാകുലി ദാസിനെയും കൂട്ടരെയും തണുപ്പിച്ച് തൃണമൂലിലേക്ക് മടക്കിക്കൊണ്ടുവരാന്‍ മമത ദല്‍ഹിയ്‌ക്ക് തിരിച്ചതായും പറയുന്നു.
















