
റാഞ്ചി: ഡിജിറ്റൽ യുഗത്തിന്റെ ശക്തി ദുരുപയോഗം ചെയ്ത് യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയിൽ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ മേധാവി നിതിൻ നബിൻ. ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന ഒരു പാർട്ടി പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ നടന്ന പ്രതിഷേധത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു നിതിന്‍ നബീന്റെ പ്രസംഗം.
“ഈ രാജ്യം മുന്നോട്ട് പോകുന്നത് യുവാക്കളുടെ കഠിനാധ്വാനത്തിലും ശക്തിയിലുമാണ്… അതുകൊണ്ടാണ് ഈ രാജ്യത്തെ യുവാക്കളെ നെഗറ്റീവ് രാഷ്‌ട്രീയത്തിലേക്ക് വലിച്ചിടാൻ ആഗ്രഹിക്കുന്നവരോട് ഞാൻ പറയുന്നത്, ഇന്ത്യയിലെ യുവാക്കൾ പോസിറ്റീവ് രാഷ്‌ട്രീയത്തിൽ ഏർപ്പെടുക തന്നെ ചെയ്യുമെന്ന് ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ തീർച്ചയായും എല്ലാവിധത്തിലും പ്രതിഷേധിക്കും, പക്ഷേ ജനാധിപത്യത്തിന്റെ നിലവാരം നശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല.”
അധികാരമോഹികളായ ഉന്നതർ, ജെന്‍ സീ ലേബൽ ഉപയോഗിച്ച് അരാജകത്വത്തിന്റെ വിത്തുകൾ പാകാൻ നടത്തുന്ന ജന്തര്‍മന്ദറിലെ സമരത്തെ ശക്തമായി വിമർശിക്കുകയായിരുന്നു ബിജെപിയുടെ രാഷ്‌ട്രീയ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ജാർഖണ്ഡിലെത്തിയ നിതിന്‍ നബിൻ.
വിദേശത്തും വിദേശ മണ്ണിലും ഇരുന്ന് ചില ആളുകൾ ഇന്ത്യയിലെ യുവാക്കൾക്ക് ദിശാബോധം നൽകാമെന്ന് കരുതുന്നു. ഇന്ത്യയിലെ യുവാക്കൾ കർഷകർക്കൊപ്പം ഗ്രാമങ്ങളിലാണ് ഇരിക്കുന്നത്. അവര്‍ ഗ്രാമപാതകളിൽ ആണ് ജീവിക്കുന്നത്. അതുപോലെ നമ്മുടെ കോച്ചിംഗ് സ്ഥാപനങ്ങളിലും കോളേജ് കാമ്പസുകളിലും ജീവിക്കുന്നു. കുറച്ച് ആളുകളുടെ കൈകളിലെ പാവയായി ഇന്ത്യയിലെ യുവാക്കൾ മുന്നോട്ട് പോകില്ല,” ബിജെപി ദേശീയ മേധാവി പറഞ്ഞു.
ഒരു ദശാബ്ദത്തിലേറെയായി സജീവമായി പ്രവർത്തിക്കുന്ന മുഖ്യധാരാ പാർട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെ മറികടക്കാൻ ഡിപ്കെയുടെ കോക്ക്രോച്ച് ജനതാ പാർട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് ഏതാനും ആഴ്ചകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് അനുയായികളെ ലഭിച്ചു.
“ഇന്ന്, രാജ്യത്തെ ജനങ്ങൾക്ക് സര്‍ക്കാര്‍ വളരെ വലിയ ഒരു സന്ദേശം നൽകിയിട്ടുണ്ട്. ഡിജിറ്റൽ മാധ്യമം പോസിറ്റീവായി ഉപയോഗിക്കാം. രാജ്യത്തിന്റെയും യുവാക്കളുടെയും വികസനത്തിന് ഡിജിറ്റൽ മാധ്യമം ഉപയോഗിക്കാം. പക്ഷെ രാജ്യത്തിന്റെ യുവശക്തിയെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകാൻ ചില്‍ ഡിജിറ്റൽ മാധ്യമം ഉപയോഗിക്കുന്നു, അത് ഒരിക്കലും സംഭവിക്കാൻ അനുവദിക്കില്ല. അതുകൊണ്ട്, എന്റെ രാജ്യത്തെ യുവാക്കളേ, ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കണമെങ്കിൽ നിങ്ങളെല്ലാം ഉണരേണ്ടതുണ്ട്…” റാഞ്ചിയിൽ നടന്ന പരിപാടിയിൽ നബിൻ പറഞ്ഞു.