ന്യൂദല്‍ഹി: യുദ്ധവിമാനങ്ങള്‍ മാത്രമല്ല ഒരു വ്യോമയുദ്ധത്തിന്റെ നട്ടെല്ല്. സൈനികരെയും യുദ്ധോപകരണങ്ങളെയും ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന ചരക്ക് നീക്കവിമാനങ്ങളും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ദുര്‍ഘടമായ പല മേഖലകളിലേക്കും സൈനികരെയും യുദ്ധോപകരണങ്ങളും മറ്റ് ചരക്കുകളും എത്തിക്കേണ്ടതായി വരും. ഇക്കാര്യത്തിന് ഗതാഗത വിമാനങ്ങള്‍ അത്യാവശ്യമാണ്. പതിറ്റാണ്ടുകളായി, ഇന്ത്യൻ വ്യോമസേനയുടെ(IAF) ഗതാഗതതത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ചത്.
ഇന്ത്യ ഇതുവരെ ഇത്തരം ചരക്ക് നീക്കങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത് സോവിയറ്റ് കാലഘട്ടത്തിലെ അന്റോനോവ് An-32s ഉം Ilyushin Il-76s ഉം ആയിരുന്നു. ഇത് ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്ക് പോരാ. ലഡാക്കിലെ മഞ്ഞുമൂടിയ ഉയരങ്ങള്‍ മുതല്‍ ഇന്ത്യൻ മഹാസമുദ്രത്തിലുടനീളമുള്ള യുദ്ധരംഗത്തേക്ക് വരെ ഈ വിമാനം ചരക്കുകളും കൊണ്ട് പറക്കാന്‍ ഇന്നത്തെ കാലത്തിനാവശ്യമായ ചരക്ക് വിമാനങ്ങള്‍ വേണം.
ഇതിനായി ഇന്ത്യ 1 ലക്ഷം കോടി രൂപയുടെ മീഡിയം ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് (MTA) പദ്ധതിക്ക് രൂപം നല്‍കിക്കഴിഞ്ഞു. ഇന്ത്യൻ സർക്കാരിന്റെ പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ (ഡിഎസി) 1 ലക്ഷം കോടി രൂപയുടെ മീഡിയം ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് (MTA) പദ്ധതിയുടെ ആവശ്യകത (എഒഎൻ) ഇതിനകം അംഗീകരിച്ചിട്ടുണ്ട്, കൂടാതെ വരും മാസങ്ങളിൽ നിർദ്ദേശത്തിനായുള്ള ഔപചാരിക അഭ്യർത്ഥന (ആർഎഫ്‌പി) പുറപ്പെടുവിക്കും.
ഈ എംടിഎ പദ്ധതി വിദേശത്ത് നിന്നും ചരക്ക് നീക്കത്തിനുള്ള വിമാനങ്ങള്‍ പണം കൊടുത്ത് വാങ്ങുന്നതിനല്ല, മറിച്ച് ഇത്തരം ഗതാഗത വിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുുന്ന, അറ്റകുറ്റപ്പണി ചെയ്യുന്ന ഒരു വമ്പന്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശം. ഈ പദ്ധതിയുടെ ഭാഗമായി 60 മുതല്‍ 80 വരെയുള്ള ചരക്ക് നീക്കവിമാനങ്ങള്‍ വിദേശ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുക എന്നതാണ് പദ്ധതി. ഈ വമ്പന്‍ പദ്ധതിയുടെ കരാര്‍ നേടിയെടുക്കാന്‍ രണ്ട് ഇന്ത്യന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. മഹീന്ദ്രയും ടാറ്റയും. മഹീന്ദ്ര ബ്രസീലിലെ എംബ്രയര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് ആധുനികമായ സി390 മില്ലേനിയം എന്ന ഗതാഗത വിമാനത്തിന് വേണ്ടി വാദിക്കുമ്പോള്‍ ടാറ്റയാകട്ടെ എയർബസുമായി ചേര്‍ന്ന് എ400എം അറ്റ്ലസ് എന്ന ചരക്ക് നീക്ക വിമാനവുമായി മത്സരരംഗത്തുണ്ട്. ഇതില്‍ ആര്‍ക്കാണ് അന്തിമ ടെണ്ടര്‍ ലഭിക്കുക എന്നതറിയില്ല. ടാറ്റ നേരത്തെ എയര്‍ബസുമായി ചേര്‍ന്ന് സി295 എന്ന ചരക്ക് നീക്ക വിമാനം ഗുജറാത്തില്‍ നിര്‍മ്മിച്ചിരുന്നു. 2026ല്‍ ആണ് ചരക്ക് വാഹകശേഷിയുള്ള സി295ന്റെ ആദ്യവിമാനം പുറത്തിറക്കിയത്. 9.25 ടണ്‍ (9250 കിലോഗ്രാം) ഭാരം വരെ വഹിക്കാനെ സി295ന് കഴിയൂ. പക്ഷെ ഇന്ത്യന്‍ വ്യോമസേന മീഡിയം ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് പദ്ധതിപ്രകാരം വാങ്ങാന്‍ നോക്കുന്നത് 30 ടണ്‍ വരെ ഭാരം വഹിക്കാന്‍ കഴിയുന്ന ഇടത്തരം ഗതാഗത എയര്‍ക്രാഫ്റ്റുകളാണ്. ഇത്രയും ഭാരം വഹിക്കാന്‍ എയര്‍ബസിന്റെ എ400 അറ്റ്ലസിന് സാധിക്കും. ഈ മോഡലാണ് ടാറ്റ ഇന്ത്യന്‍ വ്യോമസേനയുടെ മുമ്പാകെ വെയ്‌ക്കുക.
പഴയ വിമാനങ്ങൾ മാറ്റിസ്ഥാപിക്കുക മാത്രമല്ല ഈ എംടിഎ പരിപാടി. ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിൽ ഒരു ആഭ്യന്തര എയ്‌റോസ്‌പേസ് നിർമ്മാണ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനൊപ്പം, സൈനികരെയും കവചങ്ങളെയും സപ്ലൈകളെയും മാനുഷിക സഹായങ്ങളെയും വേഗത്തിൽ ദൂരങ്ങളിലേക്ക് നീക്കാൻ കഴിവുള്ള ഒരു പുത്തന്‍ തലമുറ എയർ മൊബിലിറ്റി ഇന്ത്യന്‍ വ്യോമസേന. കൈവരിക്കുകയും ചെയ്യും.
ഇതിനുള്ള കരാര്‍ നേടിയെടുക്കുന്നതിന് ഇപ്പോള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബ്രസീലിയൻ എയ്‌റോസ്‌പേസ് ഭീമനായ എംബ്രയർ എന്ന കമ്പനിയാണ്. മഹീന്ദ്ര ഗ്രൂപ്പുമായി സഹകരിച്ച് എംബ്രയറിന്റെ C-390 മില്ലേനിയം എന്ന ഗതാഗത വിമാനങ്ങൾ വാഗ്ദാനം ചെയ്യുകയാണ് ഈ ബ്രസീലിയന്‍ കമ്പനി. അതിന് പിന്നാലെയാണ് ഇന്ത്യയുമായി ഒരു ഡീലിന് എംബ്രയര്‍ തയ്യാറെടുക്കുന്നത്.
18 മുതല്‍ 30 ടൺ വരെയുള്ള ഭാരം വഹിക്കാവുന്ന പേലോഡുകൾ വഹിക്കാൻ കഴിവുള്ള 60 മുതൽ 80 വരെ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് വേണ്ടി നിര്‍മ്മിക്കുക എന്നതാണ് മീഡിയം ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് (MTA) പദ്ധതി. ഇത് ലൈറ്റ് ടാക്റ്റിക്കൽ എയർലിഫ്റ്ററുകൾക്കും ഹെവി സ്ട്രാറ്റജിക് ട്രാൻസ്പോർട്ടുകൾക്കും ഇടയിലുള്ള നിർണായക വിടവ് നികത്തുന്നു. വ്യോമസേനയുടെ പഴയ ചരക്ക് നീക്ക വിമാനങ്ങളായ ആൻ-32 മാറ്റിസ്ഥാപിക്കുന്നതിനും ഐഎൽ-76 ഒഴിവാക്കുന്നതിനും പുറമെ, സൈനിക പ്രവർത്തനങ്ങള്‍ക്ക് കരുത്തുകൂട്ടാനും മാനുഷിക പ്രതിസന്ധികളോട് പ്രതികരിക്കുന്നതിനുള്ള ഇന്ത്യയുടെ കഴിവിനെ ശക്തിപ്പെടുത്താനും ഈ പ്രോഗ്രാം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
തദ്ദേശീയ ഉൽപ്പാദനത്തിൽ ഊന്നൽ നൽകുന്നതാണ് ഈ പദ്ധതി. തിരഞ്ഞെടുക്കുന്ന വിമാനങ്ങൾ ആഭ്യന്തര വ്യവസായവുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയിൽ വ്യാപകമായി നിർമ്മിക്കുകഎന്നതും എംടിഎ പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയില്‍ തന്നെ ദീർഘകാല എയ്‌റോസ്‌പേസ് നിർമ്മാണം, അറ്റകുറ്റപ്പണി, വിതരണ ശൃംഖല എന്നിവ സൃഷ്ടിക്കലും ഈ പദ്ധതിയുടെ ഭാഗമാണ്.
തിരഞ്ഞെടുക്കപ്പെട്ടാൽ, എംബ്രയർ ഇന്ത്യയിൽ ഒരു അന്തിമ അസംബ്ലി ലൈൻ, അറ്റകുറ്റപ്പണി, ഓവർഹോൾ സൗകര്യങ്ങൾ, ഒരു തദ്ദേശീയ വിതരണ ആവാസവ്യവസ്ഥ എന്നിവ സ്ഥാപിക്കുമെന്ന് അവകാശപ്പെടുന്നു. .
“ഈ പ്രോഗ്രാമിൽ ഞങ്ങളും മഹീന്ദ്രയും തുല്യ പങ്കാളികളാണ്. ലക്ഷ്യം അസംബ്ലി മാത്രമല്ല, ഇന്ത്യയിൽ ഗതാഗതവിമാന രംഗത്ത് ശേഷി, അടിസ്ഥാന സൗകര്യങ്ങൾ, വൈദഗ്‌ദ്ധ്യം എന്നിവ വികസിപ്പിക്കുക എന്നതാണ്,” എംബ്രയര്‍ കമ്പനിയുടെ സിഇഒ നെറ്റോ പറയുന്നു. ഈ 80 ഗതാഗത വിമാനങ്ങള്‍ എത്തുന്നതോടെ ഇന്ത്യന്‍ വ്യോമസേനയുടെ മുഖച്ഛായ മാറും.
















