കൊച്ചി : ബിജെപിയ്‌ക്കെതിരെ ബംഗാളിൽ ചെങ്കൊടിയുമേന്തി പോരാടുമെന്ന് പറഞ്ഞ എ എ റഹീം എം പിയ്‌ക്കെതിരെ പരിഹാസം . തൃണമൂൽ കോൺഗ്രസ് ഗുണ്ടകളെ പേടിച്ച് പൂട്ടിയിട്ടിരുന്ന പാർട്ടി ഓഫീസുകൾ പോലും തുറന്നത് സുവേന്ദുഅധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് . എന്നിട്ടും റഹീമിന്റെ വാചകക്കസർത്തിന് കുറവില്ലല്ലോയെന്നാണ് പലരും ചോദിക്കുന്നത്.
‘ തൃണമൂലും, മമതയും വീണു,വീഴാത്ത ചെങ്കൊടി ഹൂഗ്ലിയുടെ തീരങ്ങൾ താണ്ടിവരുന്ന ഇളം കാറ്റിൽ ഇപ്പോഴും വീണുപോകാതെ പറക്കുന്നുണ്ട്.ബി ജെ പി സർക്കാരിനെതിരായ ഇടതിന്റെ പോരാട്ടങ്ങൾക്കായി കൊൽക്കത്തയുടെ തെരുവുകളിലേക്ക് ആ ചെങ്കൊടികൾ പിടിച്ചു സഖാക്കൾ നീങ്ങും…വർഗീയതയിൽ നിന്നും,ആ നാടിനെ കാക്കും. ‘ എന്നൊക്കെയാണ് എ എ റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
മുൻപ് തൃണമൂൽ ഗുണ്ടകളുടെ ആക്രമണങ്ങൾ ഭയന്ന് ബിജെപി പാർട്ടി ഓഫീസിൽ അഭയം പ്രാപിച്ച സഖാക്കളുടെ കഥ മനപൂർവ്വം മറച്ച് വച്ചാണ് റഹീമിന്റെ വീരവാദം . ഇന്ന് തൃണമൂൽ ഗുണ്ടകൾ ജനങ്ങളിൽ നിന്നും തട്ടിയെടുത്ത പണം പോലും മടക്കി കൊടുക്കാൻ തയ്യാറായത് സുവേന്ദു അധികാരി എന്ന ഭരണാധികാരിയിലുള്ള ഭയം ഒന്ന് കൊണ്ട് മാത്രമാണ് . വീണ്ടും തൃണമൂൽ അധികാരത്തിലേറിയിരുന്നുവെങ്കിൽ തല പൊക്കാൻ പോലും ഇടം നൽകാതെ സഖാക്കളെ അടിച്ചമർത്തുമായിരുന്നുവെന്നും ബംഗാളി ജനതയ്‌ക്ക് പോലും ബോധ്യമുണ്ട് . എന്നിട്ടും റഹീമിനെ പോലെയുള്ളവരുടെ വെല്ലുവിളികൾ മാത്രമാണ് ബാക്കി.
















