പൂനെ : നാസിക് ടിസിഎസിലെ മതപരിവർത്തന കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികളായ നിദാഖാൻ , ഡാനിഷ് ഷെയ്ഖ് എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തിൽ പറയുന്നത് .
23 വയസ്സുള്ള ജീവനക്കാരിയോട് ഇസ്ലാമിനെ പറ്റി പഠിക്കാൻ വിവാദമതപ്രഭാഷകൻ സക്കീർ നായിക്കിന്റെയും, പാകിസ്ഥാൻ പണ്ഡിതന്മാരുടെയും വീഡിയോകൾ കാണാൻ ഡാനിഷ് ഷെയ്ഖ് ആവശ്യപ്പെട്ടു. വിവാഹിതനാണെന്ന കാര്യം മറച്ച് വച്ചാണ് ഡാനിഷ് യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തത് .
ഹിന്ദുഭക്തി ഗാനങ്ങൾ കേൾക്കുന്നതിൽ നിന്നും യുവതിയെ വിലക്കി. ക്ഷേത്രദർശനം നടത്തിയാൽ മാനസിക സമ്മർദ്ദമുണ്ടാകുമെന്നും അള്ളാഹുവിനോട് പ്രാർത്ഥിച്ചാൽ പാപമോചനം ലഭിക്കുമെന്നും യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. താൻ യുവതിയെ വിവാഹം കഴിച്ചാലും , തന്റെ വീട്ടുകാർ അംഗീകരിക്കണമെങ്കിൽ നിസ്ക്കരിക്കാൻ അറിയണമെന്നും ഡാനിഷ് പറഞ്ഞിരുന്നു. നിരന്തരം ഇത് കേട്ടതോടെ തന്റെ മനസും ഇസ്ലാം സ്വീകരിക്കാൻ സജ്ജമായിരുന്നുവെന്നും യുവതി മൊഴി നൽകി. ജന്നത്ത് , ജഹന്നം , സംസം തുടങ്ങി ഇസ്ലാമിക പദങ്ങളെ കുറിച്ച് ഡാനിഷ് പഠിപ്പിച്ചു നൽകി . ഇതിന് കൂട്ടു പ്രതിയായ നിദാഖാൻ പിന്തുണ നൽകിയെന്നും യുവതി പറഞ്ഞിരുന്നു.











