Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നോവല്‍ വിവാദം തുടരുന്നു; സിന്‍, കലാച്ചി നോവലുകള്‍ ആവാ ഹോമയുടെ ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്‍ഡ് ഫയര്‍ മാറ്റിയെഴുതിയത്

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Jun 5, 2026, 11:05 am IST
inKerala

തൃശൂര്‍: വിവാദമായ സിന്‍, കലാച്ചി നോവലുകള്‍ കുര്‍ദിഷ് എഴുത്തുകാരി ആവാ ഹോമയുടെ ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്‍ഡ് ഫയര്‍ എന്ന നോവലിന്റെ പ്രമേയത്തെ അനുകരിച്ചുള്ളതെന്ന് വെളിപ്പെടുത്തല്‍. സാഹിത്യ മോഷണങ്ങള്‍ സംബന്ധിച്ച് ഗവേഷണം നടത്തുന്ന ലിറ്ററേച്ചര്‍ റി ഡിഫൈനിങ് വേള്‍ഡ് മാഗസിന്‍ ചീഫ് എഡിറ്റര്‍ ഷാജില്‍ അന്ത്രുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുര്‍ദിഷ് എഴുത്തുകാരി ആവ ഹോമ 2020-ല്‍ എഴുതിയ നോവലിന്റെ ”മാറ്റിയെഴുത്ത്” മാത്രമാണ് 2022- ലെ ഹരിത സാവിത്രിയുടെ സിന്‍, 2025-ലെ കെ. ആര്‍. മീരയുടെ കലാച്ചി എന്നീ നോവലുകള്‍ എന്ന് സംശയിക്കാവുന്ന സാദൃശ്യങ്ങള്‍ ധാരാളമായിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തുന്നത്. ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്‍ഡ് ഫയര്‍ എന്ന നോവല്‍ കുര്‍ദ് വംശജയായ കനേഡിയന്‍ എഴുത്തുകാരി ആവാ ഹോമ 2020ല്‍ പ്രസിദ്ധീകരിച്ചതാണ്.

ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ കുര്‍ദ് വനിതാ നോവലിസ്റ്റിന്റെ കൃതിയെന്ന നിലയിലും ഇത് ശ്രദ്ധിക്കപ്പെട്ടു. ഇറാനിലെ കുര്‍ദ് സമൂഹത്തില്‍പ്പെട്ട ലൈല എന്ന യുവതിയാണ് നായിക. സിനിമാ സംവിധായികയാകാന്‍ ആഗ്രഹിക്കുന്ന അവള്‍ തന്റെ ജനതയുടെ അടിച്ചമര്‍ത്തപ്പെട്ട കഥകള്‍ ലോകത്തോട് പറയാന്‍ സ്വപ്‌നം കാണുന്നു. അതിനിടെ സാമൂഹ്യനീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സഹോദരന്‍ ചിയ ദുരൂഹമായി അപ്രത്യക്ഷനാകുന്നു. അവനെ കണ്ടെത്താനുള്ള ലൈലയുടെ യാത്രയാണ് നോവലിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രമേയം. സ്ത്രീയുടെ സ്വാതന്ത്ര്യവും ആത്മപ്രകാശനവും നോവലിന്റെ കേന്ദ്രവിഷയങ്ങളിലൊന്നാണ്.

അടിച്ചമര്‍ത്തലിനെതിരെ മനുഷ്യര്‍ എങ്ങനെ ചെറുത്തുനില്‍ക്കുന്നു എന്നതാണ് നോവലിന്റെ ആത്മാവ്.

സിന്‍, കലാച്ചി എന്നിവക്ക് ഈ നോവലുമായുള്ള ശ്രദ്ധേയമായ സാമ്യം താരതമ്യം ചെയ്താല്‍ കണ്ടെത്താവുന്നതാണെന്ന് നിരൂപകനും മാധ്യമ പ്രവര്‍ത്തകനുമായ സന്തോഷ്‌കുമാര്‍ പറയുന്നു. സംഘര്‍ഷഭൂമിയും രാഷ്‌ട്രീയ അടിച്ചമര്‍ത്തലും, ഒരു സ്ത്രീയെ കേന്ദ്രമാക്കിയ ആഖ്യാനം, കാണാതായ/നഷ്ടപ്പെട്ട ഒരാളെ തേടുന്ന അന്വേഷണം, വ്യക്തിപരമായ വേദനയും ദേശീയചരിത്രവും തമ്മിലുള്ള ബന്ധം, ഒരു ജനതയുടെ ജീവിതവും പോരാട്ടവും എന്നിവയെല്ലാം സമാനമാണ്. പ്രമേയപരമായ സാമ്യം മാത്രമല്ല ആഖ്യാനത്തില്‍ പോലും ഈ നോവലിന്റെ സ്വാധീനം സിന്നിലും കലാച്ചിയിലും പ്രകടമാണ്.

ആവ ഹോമ കുര്‍ദിഷ്-ഇറാനിയന്‍ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമാണ്. അവരുടെ ആദ്യ നോവലാണിത്. കുര്‍ദിഷ് എഴുത്തുകാരി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ആദ്യ നോവല്‍ എന്ന നിലയ്‌ക്കും ശ്രദ്ധേയമായ കൃതിയാണ്.
മൂന്ന് നേവലുകള്‍ക്കും ശ്രദ്ധേയമായ അഞ്ച് പൊതു ഘടകങ്ങളുണ്ട്.

1. മുന്നറിയിപ്പ് അവഗണിച്ച് സംഘര്‍ഷമേഖലയിലേക്ക് പോകുന്നവര്‍
2. ദുരിതപൂര്‍ണമായ ദീര്‍ഘയാത്ര
3. അപരിചിതവും ശത്രുതാപരവുമായ ചുറ്റുപാട്
4. ഭരണകൂട അക്രമം/പീഡനം
5. പരിസമാപ്തിയില്ലാത്ത മടക്കം

കഥയുടെ കാതല്‍ ആവ ഹോമയുടെ നോവലില്‍ കാണുന്ന മുന്നറിയിപ്പ് അവഗണിച്ച് വിദേശ സംഘര്‍ഷഭൂമിയിലേക്ക് പോകുന്ന സ്ത്രീയുടേതാണ്. രണ്ട് മലയാളി എഴുത്തുകാരും സ്വന്തം സ്വരവും രാഷ്‌ട്രീയവും ചേര്‍ത്തു. സന്തോഷ്‌കുമാര്‍ അഭിപ്രായപ്പെടുന്നു. തമ്മില്‍ അടികൂടുന്ന ഈ രണ്ട് നോവലുകളും 2020 ല്‍ പ്രസിദ്ധീകരിച്ച ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്റ് ഫയര്‍ തന്നെയാണ് എന്നുറപ്പിക്കാനാവുന്നത് ഈ സാദൃശ്യങ്ങള്‍ മൂലമാണ്. അദ്ദേഹം പറഞ്ഞു.

 

Tags: Novel controversyNovel SinNovel KalachiAva Homa's Daughters of Smoke and FireKurdish writer Ava Homa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.