Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നോവല്‍ വിവാദം തുടരുന്നു; സിന്‍, കലാച്ചി നോവലുകള്‍ ആവാ ഹോമയുടെ ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്‍ഡ് ഫയര്‍ മാറ്റിയെഴുതിയത്

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jun 5, 2026, 11:05 am IST
in Kerala

തൃശൂര്‍: വിവാദമായ സിന്‍, കലാച്ചി നോവലുകള്‍ കുര്‍ദിഷ് എഴുത്തുകാരി ആവാ ഹോമയുടെ ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്‍ഡ് ഫയര്‍ എന്ന നോവലിന്റെ പ്രമേയത്തെ അനുകരിച്ചുള്ളതെന്ന് വെളിപ്പെടുത്തല്‍. സാഹിത്യ മോഷണങ്ങള്‍ സംബന്ധിച്ച് ഗവേഷണം നടത്തുന്ന ലിറ്ററേച്ചര്‍ റി ഡിഫൈനിങ് വേള്‍ഡ് മാഗസിന്‍ ചീഫ് എഡിറ്റര്‍ ഷാജില്‍ അന്ത്രുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുര്‍ദിഷ് എഴുത്തുകാരി ആവ ഹോമ 2020-ല്‍ എഴുതിയ നോവലിന്റെ ”മാറ്റിയെഴുത്ത്” മാത്രമാണ് 2022- ലെ ഹരിത സാവിത്രിയുടെ സിന്‍, 2025-ലെ കെ. ആര്‍. മീരയുടെ കലാച്ചി എന്നീ നോവലുകള്‍ എന്ന് സംശയിക്കാവുന്ന സാദൃശ്യങ്ങള്‍ ധാരാളമായിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തുന്നത്. ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്‍ഡ് ഫയര്‍ എന്ന നോവല്‍ കുര്‍ദ് വംശജയായ കനേഡിയന്‍ എഴുത്തുകാരി ആവാ ഹോമ 2020ല്‍ പ്രസിദ്ധീകരിച്ചതാണ്.

ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ കുര്‍ദ് വനിതാ നോവലിസ്റ്റിന്റെ കൃതിയെന്ന നിലയിലും ഇത് ശ്രദ്ധിക്കപ്പെട്ടു. ഇറാനിലെ കുര്‍ദ് സമൂഹത്തില്‍പ്പെട്ട ലൈല എന്ന യുവതിയാണ് നായിക. സിനിമാ സംവിധായികയാകാന്‍ ആഗ്രഹിക്കുന്ന അവള്‍ തന്റെ ജനതയുടെ അടിച്ചമര്‍ത്തപ്പെട്ട കഥകള്‍ ലോകത്തോട് പറയാന്‍ സ്വപ്‌നം കാണുന്നു. അതിനിടെ സാമൂഹ്യനീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സഹോദരന്‍ ചിയ ദുരൂഹമായി അപ്രത്യക്ഷനാകുന്നു. അവനെ കണ്ടെത്താനുള്ള ലൈലയുടെ യാത്രയാണ് നോവലിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രമേയം. സ്ത്രീയുടെ സ്വാതന്ത്ര്യവും ആത്മപ്രകാശനവും നോവലിന്റെ കേന്ദ്രവിഷയങ്ങളിലൊന്നാണ്.

അടിച്ചമര്‍ത്തലിനെതിരെ മനുഷ്യര്‍ എങ്ങനെ ചെറുത്തുനില്‍ക്കുന്നു എന്നതാണ് നോവലിന്റെ ആത്മാവ്.

സിന്‍, കലാച്ചി എന്നിവക്ക് ഈ നോവലുമായുള്ള ശ്രദ്ധേയമായ സാമ്യം താരതമ്യം ചെയ്താല്‍ കണ്ടെത്താവുന്നതാണെന്ന് നിരൂപകനും മാധ്യമ പ്രവര്‍ത്തകനുമായ സന്തോഷ്‌കുമാര്‍ പറയുന്നു. സംഘര്‍ഷഭൂമിയും രാഷ്‌ട്രീയ അടിച്ചമര്‍ത്തലും, ഒരു സ്ത്രീയെ കേന്ദ്രമാക്കിയ ആഖ്യാനം, കാണാതായ/നഷ്ടപ്പെട്ട ഒരാളെ തേടുന്ന അന്വേഷണം, വ്യക്തിപരമായ വേദനയും ദേശീയചരിത്രവും തമ്മിലുള്ള ബന്ധം, ഒരു ജനതയുടെ ജീവിതവും പോരാട്ടവും എന്നിവയെല്ലാം സമാനമാണ്. പ്രമേയപരമായ സാമ്യം മാത്രമല്ല ആഖ്യാനത്തില്‍ പോലും ഈ നോവലിന്റെ സ്വാധീനം സിന്നിലും കലാച്ചിയിലും പ്രകടമാണ്.

ആവ ഹോമ കുര്‍ദിഷ്-ഇറാനിയന്‍ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമാണ്. അവരുടെ ആദ്യ നോവലാണിത്. കുര്‍ദിഷ് എഴുത്തുകാരി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ആദ്യ നോവല്‍ എന്ന നിലയ്‌ക്കും ശ്രദ്ധേയമായ കൃതിയാണ്.
മൂന്ന് നേവലുകള്‍ക്കും ശ്രദ്ധേയമായ അഞ്ച് പൊതു ഘടകങ്ങളുണ്ട്.

1. മുന്നറിയിപ്പ് അവഗണിച്ച് സംഘര്‍ഷമേഖലയിലേക്ക് പോകുന്നവര്‍
2. ദുരിതപൂര്‍ണമായ ദീര്‍ഘയാത്ര
3. അപരിചിതവും ശത്രുതാപരവുമായ ചുറ്റുപാട്
4. ഭരണകൂട അക്രമം/പീഡനം
5. പരിസമാപ്തിയില്ലാത്ത മടക്കം

കഥയുടെ കാതല്‍ ആവ ഹോമയുടെ നോവലില്‍ കാണുന്ന മുന്നറിയിപ്പ് അവഗണിച്ച് വിദേശ സംഘര്‍ഷഭൂമിയിലേക്ക് പോകുന്ന സ്ത്രീയുടേതാണ്. രണ്ട് മലയാളി എഴുത്തുകാരും സ്വന്തം സ്വരവും രാഷ്‌ട്രീയവും ചേര്‍ത്തു. സന്തോഷ്‌കുമാര്‍ അഭിപ്രായപ്പെടുന്നു. തമ്മില്‍ അടികൂടുന്ന ഈ രണ്ട് നോവലുകളും 2020 ല്‍ പ്രസിദ്ധീകരിച്ച ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്റ് ഫയര്‍ തന്നെയാണ് എന്നുറപ്പിക്കാനാവുന്നത് ഈ സാദൃശ്യങ്ങള്‍ മൂലമാണ്. അദ്ദേഹം പറഞ്ഞു.

 

Tags: Ava Homa's Daughters of Smoke and FireKurdish writer Ava HomaNovel controversyNovel SinNovel Kalachi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്ലിന് തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

പരിസ്ഥിതി ദര്‍ശനം ഇതിഹാസ പുരാണങ്ങളില്‍

വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ നടന്ന മാധവ്ജി ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തില്‍ റിട്ട. ജസ്റ്റിസ് പി.ആര്‍. രാമനില്‍ നിന്ന് ആര്‍. രവീന്ദ്രന് വേണ്ടി മകന്‍ മനോജ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

മാധവ്ജി തന്ത്രശാസ്ത്രത്തെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിച്ച ആചാര്യന്‍: ജസ്റ്റിസ് പി.ആര്‍. രാമന്‍

നോവല്‍ വിവാദം തുടരുന്നു; സിന്‍, കലാച്ചി നോവലുകള്‍ ആവാ ഹോമയുടെ ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്‍ഡ് ഫയര്‍ മാറ്റിയെഴുതിയത്

ഇന്ന് ലോക പരിസ്ഥിതിദിനം: പ്രാണവായതരുന്നോനെയിതാ തൊഴുന്നേന്‍

മമതയുടെ പാര്‍ട്ടിയും ഇല്ലാതാവുന്നു

വഴിയോരക്കച്ചവടക്കാരുടെ പരിവര്‍ത്തനാത്മക പ്രയാണം; സ്വനിധിയിലൂടെ സമൃദ്ധിയിലേക്ക്

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.