India

ജെന്‍ സീ കലാപം വരുന്നോ?പിന്നില്‍ യുഎസ് ഫണ്ട വാങ്ങുന്ന എന്‍ജിഒകള്‍; വക്താവായെത്തി സൗരവ് ദാസ്; , അഭിജിത് ദീപ്കെ ജൂണ്‍ 6ന് ഇന്ത്യയില്‍

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഒരു ജെന്‍സീ കലാപത്തിന് വട്ടം കൂട്ടുന്നോ എന്ന് സംശയം. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ യുഎസില്‍ നിന്നും ഫണ്ട് വാങ്ങുന്ന എന്‍ജിഒകളാണെന്ന് തെളിഞ്ഞു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഒരു ജെന്‍സീ കലാപത്തിന് വട്ടം കൂട്ടുന്നോ എന്ന് സംശയം. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ യുഎസില്‍ നിന്നും ഫണ്ട് വാങ്ങുന്ന എന്‍ജിഒകളാണെന്ന് തെളിഞ്ഞു.

ബുധനാഴ്ച പൊടുന്നനെയാണ് സിജെപി പാര്‍ട്ടിയുടെ മുഖ്യവക്താവായി യുവാവായ സൗരവ് ദാസ് രംഗത്ത് വന്നത്. കോക് റോച്ച് ജനതാപാര്‍ട്ടിയുടെ ആദ്യസമരം ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ അമേരിക്കയില്‍ നിന്നും ജൂണ്‍ ആറ് ശനിയാഴ്‌ച്ച രാവിലെ എട്ടുമണിയ്‌ക്ക് വിമാനത്താവളത്തില്‍ എത്തുമെന്ന് സിജെപി മുഖ്യവക്താവ് സൗരവ് ദാസ് പറഞ്ഞു. അഭിജിത് ദീപ് കെയെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നത് ഈയിടെ ലഡാക്കിനെ സ്വതന്ത്രഭരണമുള്ള സംസ്ഥാനമാക്കണെന്ന് ആവശ്യപ്പട്ട് കലാപമുണ്ടാക്കിയ സോനം വാങ്ങ് ചുക്കാണ്. അഭിജിത് ദീപ്കെയുടെ നേതൃത്വത്തില്‍ നേരെ പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കോക്റോച് ജനതാപാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നിച്ച് പോകുമെന്നും ജന്തര്‍ മന്ദറില്‍ സമരം നടത്താന്‍ അനുമതി ചോദിക്കുമെന്നും പറയുന്നു. പൊലീസ് അനുമതി നല്‍കിയാല്‍ ജന്തര്‍ മന്ദറില്‍ സമരം നടത്തും. എല്ലാ സമരക്കാര്‍ക്കും ജന്തര്‍ മന്ദറിലേക്ക് ക്ഷണമുണ്ട്. മര്യാദക്കാരെപ്പോലെയാണ് വാര്‍ത്താസമ്മേളനത്തില്‍ സൗരവ് ദാസും കൂട്ടരും പെരുമാറുന്നതെങ്കിലും ജൂണ്‍ ആറിന്റെ സമരം എങ്ങിനെയുള്ളതാകുമെന്ന് അറിയില്ല.

എന്തായാലും അമേരിക്കയില്‍ നിന്നും ഫണ്ട് വാങ്ങി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് കരുതുന്നു. ഇത് അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ അറിവോടെയാണ് എന്നും കരുതപ്പെടുന്നു.

എല്ലാവരും ഒരുമിച്ച് അഭിജീതിനെ സ്വീകരിക്കുമെന്നും എല്ലാവരെയും പ്രതിഷേധ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സൗരവ് ദാസ് പറഞ്ഞു. നീറ്റ് പരീക്ഷാക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് ജന്തര്‍ മന്ദറിലെ ഈ സമരം. പിന്നീടുളള സമര പരിപാടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും സൗരവ് വ്യക്തമാക്കി. സിജെപി വിളിച്ചുചേര്‍ത്ത ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനാണ് സൗരവ് ദാസ്.