ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി കെ .ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലോക്ഭവനിൽ ഇന്നു വൈകിട്ട് 4.05ആണ് ചടങ്ങുകൾ. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല, കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
ആദ്യഘട്ടത്തിൽ മലയാളികളായ കെ.ജെ.ജോർജ്, യു.ടി.ഖാദർ, സിദ്ധരാമയ്യയുടെ മകൻ ഡോ.യതീന്ദ്ര തുടങ്ങിയവർ ഉൾപ്പെടെ 10– 12 മന്ത്രിമാരും അധികാരമേൽക്കും.സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ കെ.ജെ.ജോർജ്, യു.ടി.ഖാദർ, എന്നിവർ മലയാളികളാണ്. കെ.ജെ. ജോര്‍ജ് കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശിയാണ്. സിദ്ധരാമയ്യ സര്‍ക്കാരില്‍ ഊർജ മന്ത്രിയായിരുന്നു. കാസറഗോഡ് ജില്ലയിലെ ഉപ്പള സ്വദേശിയായ യു.ടി. ഖാദര്‍ നിയമസഭ സ്പീക്കറായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തില്‍നിന്നാണ് ഖാദര്‍ നിയമസഭയിലെത്തിയത്.
മുതിര്‍ന്ന നേതാക്കളായ ജി.പരമേശ്വര, സതീഷ് ജാര്‍ക്കിഹോളി, എംബി പാട്ടീല്‍, പ്രിയങ്ക് ഖര്‍ഗെ തുടങ്ങിയവരും മന്ത്രിമാരാകും. ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപാ ശശിധർ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് പ്രമുഖർ.
















