പാലക്കാട്: കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം എത്തിയോടെ കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ആഞ്ഞടിച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ
അതിപുരാതനമായ കോട്ടിയൂർ വൈശാഖോത്സവത്തിലെ ചടങ്ങിന് പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം രംഗത്ത്.വന്നത്. കോട്ടയം മലബാർ പൊന്നംബിലാത്ത് പാറപ്രവൻ എന്ന പേരുള്ള മുസ്ലിം തറവാടാണ് അവകാശവാദവുമായി എത്തിയത്. മുൻപ് വാവലിപ്പുഴയിൽ നിന്നും സന്നിധാനത്തിലെ പ്രദിക്ഷിണ വഴിയായ തിരുവിഞ്ചറയിലേക്ക് വെള്ളം തിരിച്ച് വിട്ടിരുന്നത് തങ്ങളാണ് എന്നാണ് കുടുംബത്തിന്റെ അവകാശവാദം.
“ശബരിമലയിൽ പോകുന്ന അയ്യപ്പ വിശ്വാസികളുടെ മനസ്സിൽ “വാവർ ” എന്ന കെട്ട് കഥ ഉണ്ടാക്കി കുത്തി നിറച്ച പോലെ…… അയ്യപ്പ ദർശനം കഴിഞ്ഞ് വരുന്ന വരെ അർത്തുങ്കൽ പള്ളയിൽ കേറ്റി മാല ഊരിച്ച് കീശ നിറക്കുന്ന പോലെ…… കൊട്ടിയൂർ ക്ഷേത്രത്തിന്റെ പേരിലും അവകാശ വാദം ഉന്നയിച്ചിരിക്കുന്നു … നാളെ ഞങ്ങൾ വെള്ളം തരുന്നതുകൊണ്ടണ് വൈശാഖ മഹോത്സവം നടക്കുന്നതെന്ന മതേതര വാഴത്തുകൾ നാം കേൾക്കേണ്ടി വരും ഹിന്ദുസമൂഹത്തിലെ എല്ലാവിഭാഗക്കാർക്കും അവിടെ സവിശേഷ അധികാരങ്ങളും ആചാരങ്ങളുമുണ്ട് അത് മതി”- ശശികലടീച്ചര്‍ പ്രസ്താവനയില്‍ പറയുന്നു.
ഇതേക്കുറിച്ചുള്ള ശശികലടീച്ചറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കൂടി വായിക്കാം:
#കൊട്ടിയൂർ മഹോത്സവത്തെപ്പറ്റി അറിയാൻ ആശ്രയിക്കാൻ പറ്റുന്നഒരു കൃതിയാണ് മാനന്തേരി മഠത്തിൽ ചന്തു നമ്പ്യാരുടെ #ദക്ഷിണകാശിമാഹാത്മ്യം.
കൊട്ടിയൂര് പുതിയ അവകാശികളെ എഴുന്നള്ളിച്ചു കൊണ്ടുവരുന്നവർ ഇത് വായിക്കണം
#മലബാർദേവസ്വം ബോർഡിനോടാണ്. അനാവശ്യ വള്ളിക്കെട്ട് പോയി പിടിച്ച് പുലിവാലാകണ്ട.
ഇത് കോടതിയിൽ പോലും നിലനില്ക്കാവുന്ന രേഖയാണ്. 1912 ൽ പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകത്തിൽ പോലും പണ്ട് ഏതോ ബൗദ്ധൻ ചെയ്തിരുന്നു എന്ന കേട്ടു കേൾവി മാത്രമാണുള്ളത്. അവരും അത് ഹിന്ദു ക്ഷേത്രമാകയാൽ ഉപേക്ഷിച്ചു എങ്കിൽ പിന്നെവിടുന്നു വന്നു ഈ മുസ്ലിം കുടുംബം? അവിടെ വാമൊഴിയായി പറയുന്നത് ബാവലിക്കെട്ട് നടത്തിയിരുന്ന കുടുംബം ടിപ്പുവിന്റെ പടയോട്ടത്തോടെ മുസ്ലീങ്ങളായി എന്നും അതോടെ അവർ ആ ആചാരം ഉപേക്ഷിച്ചു എന്നുമാണ്.
ഇനി ആ ആചാരം നടത്തണമെന്ന് ആ കുടുംബത്തിന് നിർബ്ബന്ധമാണെങ്കിൽ…. അവർക്ക് പണ്ട് എന്തെങ്കിലും ആചാര പരമായ അവകാശം ഉണ്ടായിരുന്ന എന്നു തെളിയിക്കാൻ കഴിഞ്ഞാൽ അവർ ഹിന്ദുവായി പരാവർത്തനം ചെയ്ത് ആ ആചാരം തുടരട്ടെ അതല്ലേ അതിന്റെ ശരി?
















