കാഠ്മണ്ഡു: നേപ്പാളിന്റെ ജലവൈദ്യുത ഭാവി രൂപപ്പെടുത്താൻ കോടിക്കണക്കിന് രൂപ നിക്ഷേപിച്ച ചൈനയുടെ കൈപൊള്ളിച്ച് ഇന്ത്യ. ഒരൊറ്റ നയപരമായ തീരുമാനത്തിലൂടെ നേപ്പാളിലെ വൈദ്യുതിമേഖലയെ അടിസ്ഥാന പരമായി മാറ്റിമറിയ്‌ക്കുകയായിരുന്നു ഇന്ത്യ. ഇതോടെ നേപ്പാളിനും ചൈനയെ കൈവിട്ടു. നേപ്പാളിലെ ബാലേന്ദ്ര ഷാ എന്ന യുവ നേതാവ് മോദിയുടെ ഈ തന്ത്രപരമായ നീക്കം കണ്ട് ഞെട്ടി.പക്ഷെ ഇന്ത്യയ്‌ക്ക് കൈകൊടുക്കുക, കോടികളുടെ നിക്ഷേപമിറക്കിയ ചൈനയെ തഴയുക എന്നത് മാത്രമേ ബാലേന്ദ്ര ഷായ്‌ക്ക് ചെയ്യാന്‍ കഴിഞ്ഞുള്ളൂ.
ദക്ഷിണേഷ്യയിൽ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനും ഹിമാലയൻ രാജ്യമായ നേപ്പാളിൽ തന്ത്രപരമായ മേൽക്കൈ നേടാനും ലക്ഷ്യമിട്ട് വർഷങ്ങളായി ചൈന നേപ്പാളിലേക്ക് കോടിക്കണക്കിന് ഡോളറാണ് ഒഴുക്കിയത്. നേപ്പാളിന്റെ ജലവൈദ്യുത മേഖലയിൽ കോടിക്കണക്കിന് രൂപയാണ് ചൈന നിക്ഷേപിച്ചത്. .നേപ്പാളിലെ അണക്കെട്ടുകളിലും ജലവൈദ്യുത നിലയങ്ങളിലും എഞ്ചിനീയറിംഗ് സേവനങ്ങളിലും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളിലും ചൈന വൻതോതിൽ നിക്ഷേപം നടത്തി. ദീർഘകാല ലാഭവും തന്ത്രപരമായ സ്വാധീനവും ആയിരുന്നു ചൈനയുടെ ലക്ഷ്യം. എന്നാൽ നേപ്പാളില്‍ വൈദ്യുതി നിര്‍മ്മാണരംഗത്ത് പണം മുടക്കാനൊന്നും ഇന്ത്യ തയ്യാറായില്ല. .നേപ്പാളിന്റെ ജലവൈദ്യുത മേഖലയിലായിരുന്നു ചൈനയുടെ ലക്ഷ്യം. രാജ്യത്തെ നദികളുടെ ശൃംഖലയും മലനിരകളും കണക്കിലെടുക്കുമ്പോൾ വൻ സാധ്യതകളുള്ള ഒരു മേഖലയായിരുന്നു ഇത്.
നേപ്പാളില്‍ കോടികളിറക്കി ചൈന നടത്തുന്ന ഈ കളിയില്‍ ചൈന വിജയിക്കുമെന്ന് എല്ലാവരും കരുതി. . വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഉദാരമായ ധനസഹായവും പ്രധാന മേഖലകളിലെ ചൈനയുടെ വർദ്ധിച്ചുവരുന്ന ഇടപെടലുകളും വർഷംതോറും ബെയ്ജിംഗിന്റെ സ്ഥാനം നേപ്പാളില്‍ ശക്തിപ്പെടുത്തുകയാണെന്ന് എല്ലാവരും കരുതി.
എന്നാൽ, ഒരൊറ്റ നീക്കത്തിലൂടെ ഇന്ത്യ നേപ്പാളിനെ ഇന്ത്യയ്‌ക്ക് അനുകൂലമാക്കുകയായിരുന്നു. അതെങ്ങിനെയെന്ന് നോക്കാം. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത സ്രോതസ്സുകളിലൊന്ന് നേപ്പാളിലുണ്ട്. വലിയ അളവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ നേപ്പാളിന് കഴിയുമെങ്കിലും, ആഭ്യന്തര ആവശ്യം കുറവായതിനാല്‍ ഇന്ത്യയിലേക്കാണ് അവര്‍ ഈ വൈദ്യുതി കയറ്റുമതി ചെയ്തിരുന്നത്.
നേപ്പാള്‍ ചൈനയുമായി അതിർത്തി പങ്കിടുന്നുണ്ടെങ്കിലും, ഹിമാലയൻ മലനിരകളിലെ ദുർഘടമായ ഭൂപ്രകൃതികാരണം നേപ്പാളിന് ചൈനയിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുക എളുപ്പമല്ല.
ഇന്ത്യ കൊണ്ടുവന്ന ലളിതവും ശക്തവുമായ ഒരു നയമാണ് ചൈനയ്‌ക്ക് നേപ്പാളില്‍ തിരിച്ചടി കൊടുത്തത്. “ചൈനീസ് ധനസഹായത്തോടെയോ സാങ്കേതിക സഹായത്തോടെയോ നടത്തിപ്പോരുന്ന നേപ്പാളിലെ ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഇന്ത്യ വൈദ്യുതി വാങ്ങില്ല എന്നതായിരുന്നു ഇന്ത്യയുടെ തീരുമാനം. അതിന്റെ പ്രത്യാഘാതം ഉടനെ ചൈനയ്‌ക്കും നേപ്പാളിനും കിട്ടി.
.
ചൈനീസ് ബന്ധമുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്നും ഇന്ത്യ വൈദ്യുതി വാങ്ങില്ലെന്ന തീരുമാനം വന്നതോടെ ചൈനീസ് പിന്തുണയുള്ള പല ജലവൈദ്യുത പദ്ധതികളും പെട്ടെന്നു തന്നെ ഗുരുതരമായ വാണിജ്യ പ്രതിസന്ധിയെ അഭിമുഖീകരിച്ചു. ഇന്ത്യയിലേക്കുള്ള വൈദ്യുതി കയറ്റുമതി നേപ്പാളിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. അതിനാല്‍ നേപ്പാളും ചൈനയോടുള്ള താല്‍പര്യം കുറച്ചു. കാരണം വൈദ്യുതി വിറ്റ് പണം നേടലാണ് നേപ്പാളിന് പ്രധാനം. അതിന് ചൈന തടസ്സമാണെങ്കില്‍ ചൈനയെ ഒഴിവാക്കുക എന്നതായി ഇതോടെ നേപ്പാളിന്റെ നയം.. സാമ്പത്തിക യാഥാർത്ഥ്യങ്ങൾ വ്യക്തമായതോടെ, ചൈനീസ് ബന്ധമുള്ള പല പദ്ധതികളുടെയും വേഗത കുറഞ്ഞു. നേപ്പാളിലെ വൈദ്യുതി നിര്‍മ്മാണ മേഖലയില്‍ പണം നിക്ഷേപിക്കുന്നതില്‍ നിന്നും ചൈനീസ് കമ്പനികള്‍ പിന്‍മാറാന്‍ തുടങ്ങി.
ചൈന ഒഴിഞ്ഞുപോയ ഇടത്തേക്ക് ഇന്ത്യൻ കമ്പനികൾ വേഗത്തിൽ കടന്നുകയറി.ചൈനയുടെ സ്വാധീനം വർദ്ധിപ്പിക്കുമെന്ന് കരുതിയിരുന്ന പല പദ്ധതികളും ഇന്ത്യൻ പങ്കാളിത്തത്തിലേക്ക് മാറാൻ തുടങ്ങി. പല വൈദ്യുതോല്‍പാദന രംഗത്തെ സുപ്രധാന വികസനങ്ങളിലും ചൈനീസ് ഇടപെടലിന് പകരം ഇന്ത്യൻ മൂലധനവും വൈദഗ്ധ്യവും ദീർഘകാല പങ്കാളിത്തവും എത്തിത്തുടങ്ങി.വലിയ തുക ചെലവഴിച്ചല്ല, മറിച്ച് സാമ്പത്തിക സ്വാധീനവും സൂക്ഷ്മമായ നയരൂപീകരണത്തിലൂടെയും കൈവരിച്ച ശ്രദ്ധേയമായ തന്ത്രപരമായ വിജയമായിരുന്നു അതിന്റെ ഫലം.
എന്തായാലും മോദിയുടെ ഈ തന്ത്രം വിജയിച്ചു. ചൈന നേപ്പാളിലെ വൈദ്യുതോല്‍പാദന രംഗത്ത് നിന്നും കെട്ടുകെട്ടി. ബാലന്‍ ഷായ്‌ക്ക് മോദി എന്ന നേതാവിന്റെ പവര്‍ മനസ്സിലാകുകയും ചെയ്തു.
















