കൊല്‍ക്കൊത്ത: മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ അംഗങ്ങള്‍ തന്നെയാണെന്നും ഇവര്‍ മമതയെ എതിര്‍ക്കുന്ന തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകളാണെന്നും റിപ്പോര്‍ട്ടുകള്‍.
അഭിഷേക് ബാനര്‍ജിയ്‌ക്ക് നേരെ മുട്ടേയറും കല്ലേറും നടത്തിയവരില്‍ അറസ്റ്റിലായ ആറ് പേരും ലവ് ലി മൈത്രയുടെ അനുയായികളാണ്. ഇതോടെ അഭിഷേക് ബാനര്‍ജിയെ അക്രമിച്ചവര്‍ ബിജെപിക്കാരാണെന്ന മമതയുടെ ആരോപണം പൊളിയുകയാണ്.
ബംഗാളിലെ 24 സൗത്ത് പര്‍ഗാനാസ് എന്ന മുസ്ലിം ഭൂരിപക്ഷപ്രദേശത്തെ സോനാപൂരില്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങള്‍ക്കിരയായ തൃണമൂല്‍ പ്രവര്‍ത്തകരെ കാണാന്‍ പോയപ്പോഴാണ് അഭിഷേക് ബാനര്‍ജിയ്‌ക്കെതിരെ മുട്ടയേറും കല്ലേറും ഉണ്ടായത്. ലവ് ലി മൈത്ര (അരുന്ധതി മൈത്ര എന്നും പേരുണ്ട്) ഇക്കുറി തൃണമൂല്‍ ടിക്കറ്റില്‍ സോനാപൂരില്‍ മത്സരിച്ച് നേതാവാണ്. പക്ഷെ ബിജെപിയുടെ രൂപാ ഗാംഗുലിയോട് 35000ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.
2024ല്‍ മമതയുമായി ഉടക്കിയ നേതാവാണ് ലവ്ലി മൈത്ര. 2024ല്‍ ആര്‍ജികര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറെ തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗം നടത്തിയപ്പോള്‍ അതിനെ ശക്തിയുക്തം ഏതിര്‍ത്ത തൃണമൂല്‍ നേതാവാണ് ലവ്ലി മൈത്ര. എന്നാല്‍ മമത ലവ്ലി മൈത്രയ്‌ക്കെതിരെ രംഗത്തെത്തുകയും ഈ വിഷയത്തില്‍ മിണ്ടരുതെന്ന് താക്കീത് നല്‍കുകയുമായിരുന്നു. ഇതോടെയാണ് ലവ്ലി മൈത്രയും മമതയും തമ്മില്‍ രണ്ടു തട്ടിലായത്. ബംഗാളില്‍ തൃണമൂല്‍ തോറ്റതിന് പിന്നിലെ പല കാരണങ്ങളില്‍ ഒന്നായിരുന്നു ആര്‍ജി കര്‍ കൂട്ടബലാത്സംഗം.
എന്തായാലും മമതയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ലവ്ലി മൈത്രയും അവരുടെ അണികളും അഭിഷേക് ബാനര്‍ജിയോട് അമര്‍ഷമുള്ളവരാണ്. തൃണമൂലിനെ നശിപ്പിച്ച നേതാവാണ് മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഏക്കര്‍കണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറുകയും കയ്യേറുന്ന പ്രദേശങ്ങളിലുള്ളവരെ ഓടിക്കാന്‍ അവിടെയുള്ള സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതും പതിവാണ്. ഇതെല്ലാം അഭിഷേക് ബാനര്‍ജി നടത്തിയിരുന്നത് ഷാജഹാന്‍ ഷെയ്ഖ് തുടങ്ങിയ നിരവധി ഗുണ്ടാനേതാക്കളെ ഉപയോഗിച്ചാണ്. ഈ ഗുണ്ടാസംസ്കാരം തന്നെയാണ് തൃണമൂലിനെ തകര്ത്തത്. ഈ അമര്‍ഷം തന്നെയാണ് അഭിഷേക് ബാനര്‍ജിയ്‌ക്കെതിരെ ഉയര്‍ന്നത്.
















