Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 07:00 am IST
in Kerala
ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

തിരുവനന്തപുരം: കേരളം അതിവേഗ റെയില്‍വെ (കെഎച്ച്എസ്ആര്‍) പദ്ധതിയുടെ ഇടക്കാല റിപ്പോര്‍ട്ട് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു സമര്‍പ്പിച്ചു. തിരുവനന്തപുരം പൂജപ്പുര മുതല്‍ കണ്ണൂര്‍ മുണ്ടയാടു വരെയുള്ള അതിവേഗ റെയില്‍പ്പാതയ്‌ക്ക് 60,000 കോടിയാണ് ചെലവ്. ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഡിപിആര്‍ കൈമാറി.

473.20 കിലോമീറ്റര്‍ ഇരട്ടപ്പാതയില്‍ തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റര്‍ ഭൂഗര്‍ഭ തുരങ്കമാണ്. അതൊഴികെ പൂര്‍ണമായും എലിവേറ്റഡ് (ഉയര്‍ത്തിയ നിലയില്‍) ആയിട്ടാകും നിര്‍മാണം. പദ്ധതിക്കായി 20 മീറ്റര്‍ വീതിയിലുള്ള ഭൂമിയേ ഏറ്റെടുക്കേണ്ടതുള്ളൂവെന്നാണ് ഡിപിആറില്‍ പറയുന്നത്. നിര്‍മാണത്തിനുശേഷം ഈ ഭൂമി നിബന്ധനകള്‍ക്കു വിധേയമായി കൃഷിക്കോ കന്നുകാലി മേയ്‌ക്കലിനോ ഉടമകള്‍ക്ക് ലീസിന് നല്‍കും. നിര്‍മാണച്ചെലവില്‍ 36,000 കോടി രൂപ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ 51:49 അനുപാതത്തിലുള്ള ഇക്വിറ്റി ഷെയറാകും. ബാക്കി തുക 24,000 കോടി ക്രൗഡ് ഫണ്ടിങ് വഴി സമാഹരിക്കും. അനുമതി ലഭിച്ചാല്‍ അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.

മൂന്നു വിമാനത്താവളങ്ങളെ നേരിട്ടു ബന്ധിപ്പിക്കും. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് 10 കിലോമീറ്ററില്‍ പ്രത്യേക റോഡുണ്ടാകും. ട്രെയിനുകളുടെ ഡിസൈന്‍ വേഗം മണിക്കൂറില്‍ 200 കിലോമീറ്ററും സര്‍വീസ് വേഗം 180 എന്നതുമായിരിക്കും. ശരാശരി വേഗം മണിക്കൂറില്‍ 140 കിലോമീറ്റര്‍. സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് പാത. ഇതില്‍ ആക്സില്‍ ലോഡ് കുറവായതിനാല്‍ ചെലവ് ഗണ്യമായി കുറയും. 23 സ്റ്റേഷനുണ്ട്.

തിരക്കേറിയ സമയങ്ങളില്‍ (രാവിലെ ആറ് മുതല്‍ 11 വരെയും, വൈകുന്നേരം നാല് മുതല്‍ രാത്രി എട്ടു വരെയും) 20 മിനിറ്റ് ഇടവേളയിലും മറ്റു സമയങ്ങളില്‍ 40 മിനിറ്റ് ഇടവിട്ടുമാകും സര്‍വീസ്. പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലായതിനാല്‍ നിന്നു യാത്ര അനുവദിക്കില്ല. തുടക്കത്തില്‍ പ്രതിദിനം 54,400 യാത്രക്കാരെ വഹിക്കാനാകും. തിരക്ക് കൂടുമ്പോള്‍ സര്‍വീസുകള്‍ തമ്മിലെ ഇടവേള അഞ്ച് മിനിറ്റ് വരെയായി കുറയ്‌ക്കും. പ്രതിദിന ശേഷി 2.28 ലക്ഷമായി ഉയര്‍ത്തും.

തുടക്കത്തില്‍ 800 സീറ്റുള്ള 12 കോച്ചാകും ട്രെയിനിലുണ്ടാവുക. പ്ലാറ്റ്ഫോമുകള്‍ 16 കോച്ചുകളെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം രൂപകല്‍പ്പന ചെയ്യുന്നതിനാല്‍ കോച്ചുകള്‍ വര്‍ദ്ധിപ്പിക്കാം. പദ്ധതിക്കാവശ്യമായ മുഴുവന്‍ വൈദ്യുതിയും സ്വന്തം സോളാര്‍ പ്ലാന്റുകളില്‍ നിന്നാണ്. അധിക വൈദ്യുതി കെഎസ്ഇബിക്ക് വില്‍ക്കും. രണ്ടാം ഘട്ടത്തില്‍ ഈ പാത കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്കും തുടര്‍ന്ന് കോഴിക്കോട്, കല്‍പ്പറ്റ, പട്ടാമ്പി, പാലക്കാട്, തൃശൂര്‍ തുടങ്ങിയിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിനായുള്ള ജങ്ഷന്‍ സ്റ്റേഷനുകള്‍ ആദ്യഘട്ടത്തില്‍ത്തന്നെ വിഭാവനം ചെയ്തിട്ടുണ്ട്.

ഡിപിആര്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി രണ്ടാഴ്ചത്തെ സാവകാശം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടിക്കാഴ്ചയില്‍ പൊന്നാനി എംഎല്‍എ കെ.പി. നൗഷാദലിയും പങ്കെടുത്തു.

Tags: e sreedharanHigh speed railwayThiruvananthapuram-Kannur journeyDelhi Metro Rail Corporation (DMRC)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

Kerala

അതിവേഗ റയിൽപ്പാതപ്പണി മൂന്നു മാസത്തിനകം; ബിജെപി ഭരണത്തിൽ വന്നാൽ: ഇ. ശ്രീധരൻ

Kerala

മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്; റയിൽ മന്ത്രി പറഞ്ഞതിങ്ങനെ: മെട്രോ ശ്രീധരൻ

Kerala

വയനാട്ടിലേക്ക് അതിവേഗ റയിൽ പാത; കോഴിക്കോട്ടു നിന്ന് അര മണിക്കൂർ !

India

“കോണ്‍ഗ്രസ് കാലത്തേക്കാള്‍ പത്തിരട്ടി തുക കേരളത്തിന് ബജറ്റില്‍ നല്‍കി; കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരും”: അശ്വിനി വൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

ജനനേന്ദ്രിയത്തിന്റെ തൊലിയുരിച്ച നിലയിൽ, ശരീരമാകെ സിഗരറ്റ് പൊള്ളൽ! അഷ്‌കർ ചോരക്കുഞ്ഞിനോട് കാട്ടിയത് സമാനതകളില്ലാത്ത പൈശാചികത

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.