തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ നയം പ്രഖ്യാപിച്ച ഗവർണർ ആർ.വി. ആർലേക്കർ പ്രഖ്യാപിച്ചത് സംസ്ഥാനത്തെ മയക്കുമരുന്നു ശൃംഖല പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ കേരള പോലീസിന്റെ പുതിയ ദൗത്യമായി ഓപ്പറേഷൻ തൂഫാൻ വരുന്നുവെന്നാണ്. ആഭ്യന്തരവകുപ്പിന്റെ നയത്തിലാണ് ഈ വിവരം.
വന്ദേമാതര വിരോധികൾ പോലെ ഹിന്ദി വിരുദ്ധരുമുള്ള സർക്കാരിന്റെ പദ്ധതിക്ക് ‘തൂഫാൻ’എന്ന പേരിട്ടതിന്റെ പിന്നിലെ രഹസ്യം കണ്ടെത്തേണ്ടതാണ്്
അന്തർസംസ്ഥാനം മാത്രമല്ല, അന്തർദേശീയമാണ് ലഹരിക്കടത്തും ഇടപാടും. ഈ വിഷയത്തിൽ ഒരു സംസ്ഥാന സർക്കാരിനും ഒറ്റയ്‌ക്ക് ഒന്നും ചെയ്യാനുമാവില്ല. എന്നിട്ടും ഈ ‘തൂഫാൻ’ പദ്ധതി പ്രഖ്യാപിച്ചത്.
എന്നാൽ, കേന്ദ്ര സർക്കാർ രാജ്യത്തെ 2047 ന് മുമ്പ് സമ്പൂർണ്ണ ലഹരിവിമുക്തമാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയുണ്ട്. ‘നഷ മുക്ത ഭാരതം’ (ഡ്രഗ് ഫ്രീ ഇൻഡ്യ 2047) എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് നടപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് കേന്ദ്ര സർക്കാർ. ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ വിശദ പദ്ധതികൾ പലവേളകളിലായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
പക്ഷേ, സംസ്ഥാന സർക്കാരിന്റെ പദ്ധതി എന്ന നിലയിൽ ‘ഓപ്പറേഷൻ തൂഫാൻ’ അവതരിപ്പിക്കുന്നത് ഈ വകുപ്പിൽ ലഭ്യമാകുന്ന കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള മാർഗ്ഗമെന്ന നിലയിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പോലീസ് സേനയുടെ ആധുനികവൽകരണത്തിനും കേന്ദ്ര സർക്കാരിന്റെ പദ്ധതികളുണ്ട്. സൈബർ കുറ്റകൃത്യങ്ങളുടെ നിയന്ത്രണം ലക്ഷ്യമിട്ടുള്ള വലിയ പരിഷ്‌കാരങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുണ്ട്. ഇീ പദ്ധതി മുൻ നിർത്തിയാണ് ത്രിമുഖ കർമ്മപദ്ധതി എന്ന പോലീസ് സേനയുടെ പരിഷ്‌കാരം നയത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.












