ചെന്നൈ: കുമാരതിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ അപ്രതീക്ഷിത പരിശോധനയ്‌ക്കിടെ തമിഴ്‌നാട് ദേവസ്വം മന്ത്രി എസ്. രമേശ് പുറത്തുകൊണ്ടുവന്നത് ഡിഎംകെയുടെ നേതാവ് എം.കെ. സ്റ്റാലിൻ നയിച്ച സർക്കാരിന്റെ വൻ അഴിമതി. സർവത്ര അഴിമതിയിൽ മുങ്ങിയ ഡിഎംകെ ഭരണത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും നടത്തിയിരുന്ന കോഴയും അഴിമതിയും വ്യാപകമായിരുന്നു. ഇതിനെതിരേ വ്യാപകമായ പരാതികൾ വന്ന സാഹചര്യത്തിൽ വാസ്തവം അറിയാനാണ് മന്ത്രി എസ്. രമേശ് മന്ത്രിയാണെന്ന് അറിയിക്കാതെ പരിശോധന നടത്തിയത്.
സന്ദർശനത്തിനെത്തിയ മന്ത്രിയോട് ക്യൂവിൽ നിൽക്കാതെ ദർശനത്തിന് സൗകര്യമുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു. പുരോഹിതന്മാർ ഇതിന് കൈക്കൂലി ആവശ്യപ്പെട്ടു. വന്നത് മന്ത്രി ആണെന്ന് അറിയാത്ത പുരോഹിതൻ വിഐപി ദർശനത്തിനായി നാലുപേർക്ക് 4,000 ആവശ്യപ്പെട്ടു. ഡിജിറ്റലായി പണം കൊടുത്ത് മന്ത്രി അവിടെ തെളിവുണ്ടാക്കി. തുടർന്ന് അദ്ദേഹം ക്ഷേത്ര ഭരണാധികാരികൾക്ക് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി, ക്രമക്കേടിന്റെ തെളിവായി ഡിജിറ്റൽ പേയ്‌മെന്റ് രസീത് ഹാജരാക്കി. തുടർന്ന് പുരോഹിതനിൽ നിന്നും ബന്ധപ്പെട്ട അമ്പലത്തിലെ ഉദ്യോഗസ്ഥരിൽ നിന്നും രേഖാമൂലമുള്ള ക്ഷമാപണ കത്തുകൾ ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തു. ഇതും തെളിവാക്കി.
സംസ്ഥാനത്തെ ക്ഷേത്രങ്ങളിലുടനീളം അഴിമതിയിൽ ഏർപ്പെടുന്ന ഏതൊരാൾക്കും എതിരെ കർശനവും പക്ഷപാതപരവുമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
















