Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

If you are a Hindu, the is also a devotee in the temple.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2026, 09:26 am IST
in Editorial

കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലെത്തുന്ന പതിമൂന്നാമത്തെ വ്യക്തിയാണ് വി.ഡി. സതീശന്‍. പക്ഷേ ഈ പദവിയിലെത്തിയിരിക്കുന്ന ആദ്യത്തെയാളാണ് താനെന്ന മട്ടിലാണ് സതീശന്‍ പെരുമാറിക്കൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷമുള്ള ചില പ്രസ്താവനകളും പെരുമാറ്റവും ഇതാണ് കാണിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതിന്റെയും സതീശന്‍ മുഖ്യമന്ത്രിയായതിന്റെയും സാഹചര്യം കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്കു പോലും അറിയാം. ഇതിനെക്കുറിച്ച് അജ്ഞത നടിച്ചുകൊണ്ട് താന്‍ ദേവാംശ സംഭവനാണെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. തനിക്ക് ചില വെളിപാടുകള്‍ ലഭിച്ചിരിക്കുന്നു എന്ന രീതിയിലാണ് സംസാരം. താന്‍ പറയുന്നതാണ് നിയമം. അത് മറ്റുള്ളവര്‍ കേട്ടാല്‍ മതിയെന്ന ഭാവമാണ്.

ജമാഅത്ത് ഇസ്ലാമി, എസ്ഡിപിഐ മുതലായ ഇസ്ലാമിക മതമൗലികവാദികളുടെയും, ഇവര്‍ക്ക് രാഷ്‌ട്രീയ കവചം ഒരുക്കുന്ന മുസ്ലിം ലീഗിന്റെയും സമ്മര്‍ദ്ദത്തിന്റെയും വിലപേശലിന്റെയും ഫലമായാണ് വി.ഡി. സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായതെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ഫലത്തില്‍ മുസ്ലിം ലീഗിന് യുഡിഎഫ് മന്ത്രിസഭയില്‍ അഞ്ചു മന്ത്രിമാര്‍ മാത്രമല്ല ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമുണ്ട്. മുസ്ലിം ലീഗ് നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം നല്‍കിയിരിക്കുന്നത് ഉപമുഖ്യമന്ത്രിക്ക് തുല്യമാണ്. ഈ സത്യം അറിയാത്ത കോണ്‍ഗ്രസുകാരുണ്ടാവില്ല. പക്ഷേ പത്ത് വര്‍ഷം അധികാരത്തിനു പുറത്തിരുന്ന ശേഷം ഭരണത്തിലെത്തിയതാണ്. പലതും കണ്ടില്ലെന്ന് നടിക്കേണ്ടി വരുമല്ലോ.

മുഖ്യമന്ത്രിക്കസേരയില്‍ ഇരിപ്പുറപ്പിച്ച ശേഷം കോണ്‍ഗ്രസുകാരെയെല്ലാം കടത്തിവെട്ടുന്ന നാട്യമാണ് വി.ഡി. സതീശന്‍ പുറത്തെടുക്കുന്നത്. ഈ അഭിനയ ചക്രവര്‍ത്തിയുടെ പ്രകടനം കണ്ട് കോണ്‍ഗ്രസുകാര്‍ പോലും ആശ്ചര്യപ്പെടുകയാണ്. യുഡിഎഫ് ജയിച്ചതിനെത്തുടര്‍ന്ന് ഒരു ഇംഗ്ലിഷ് വാര്‍ത്താ ചാനല്‍, തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായും മറ്റും സഖ്യമുണ്ടാക്കിയ താങ്കള്‍ അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുമോയെന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ ഒരു മുസ്ലിമല്ല, ഹിന്ദുവാണ്’ എന്നായിരുന്നു സതീശന്റെ വിചിത്രമായ മറുപടി. താന്‍ ഒരു ഹിന്ദുവാണെന്ന കാര്യം മാലോകരെ അറിയിക്കാന്‍ സത്യപ്രതിജ്ഞയിലൂടെയും സതീശന്‍ ശ്രമിക്കുകയുണ്ടായി. ഈ പ്രകടനം സതീശന്‍ തുടരുക തന്നെയാണ്.

മുഖ്യമന്ത്രിയായ ശേഷം സതീശന്‍ നടത്തിയ ഗുരുവായൂര്‍-തൃപ്രയാര്‍ ക്ഷേത്രദര്‍ശനങ്ങള്‍ ശ്രദ്ധേയമായത് അതിലെ പ്രകടനപരതകൊണ്ടാണ്. മന്ത്രി എ.പി.അനില്‍ കുമാറിന്റെ മകന്റെ വിവാഹത്തില്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും പങ്കെടുക്കാനെത്തിയതിലൂടെ ഭക്തജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഭഗവാനെ കണ്ടു തൊഴാന്‍ തലേന്നു രാത്രിമുതല്‍ കാത്തുനിന്ന ഒട്ടേറെ ഭക്തര്‍ക്ക് അതിനു കഴിയാതെ നിരാശരായി മടങ്ങേണ്ടിവന്നു. വിഐപികളുടെ തിക്കിത്തിരക്കില്‍ ഗുരുവായൂരിലെ വാഹനഗതാഗതം താറുമാറായി. ക്ഷേത്രത്തിലേക്കുള്ള വഴികള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടു. പോലീസിന്റെ ഗതാഗത നിയന്ത്രണം മൂലം വാഹനക്കുരുക്ക് മറ്റിടങ്ങളിലേക്കും വ്യാപിച്ചു. യാത്രക്കാര്‍ ദുരിതത്തിലായി. താന്‍ ആയിരം രൂപയുടെ ഫീസടച്ചാണ് ദര്‍ശനത്തിനെത്തിയതെന്ന് മുഖ്യമന്ത്രി പറയുന്നത് ഇതിനൊക്കെയുള്ള ന്യാ
യീകരണമാകുന്നില്ല.

മുഖ്യമന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിടെ ആചാരലംഘനങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഉണ്ടായത്. ക്ഷേത്രമതില്‍കെട്ടിനകത്തും നടപ്പന്തലിലും കോണ്‍ഗ്രസുകാര്‍ നിരോധനം ലംഘിച്ച് വീഡിയോ ചിത്രീകരിക്കുകയും, ഫോട്ടോ ഷൂട്ട് നടത്തുകയും ചെയ്തു. അധികാരം കയ്യാളുന്നവരാണെങ്കിലും ഭഗവാനു മുന്നില്‍ ഭക്തരെല്ലാവരും തുല്യരാണ്. മുഖ്യമന്ത്രിക്കും അനുയായികള്‍ക്കും ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വിഐപി ദര്‍ശനം അനുവദിച്ചു. ഇക്കാര്യത്തില്‍ ബിജെപി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഉചിതമായ നടപടികളുണ്ടാവണം.

മുഖ്യമന്ത്രി സതീശന്‍ നടത്തിയത് ക്ഷേത്ര ദര്‍ശനയാത്രയല്ല, വിജയോന്മാദ യാത്രയാണെന്നു പറയേണ്ടിവരും. ഗുരുവായൂര്‍ ക്ഷേത്രത്തിനു പുറമെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലും മുഖ്യമന്ത്രി ദര്‍ശനത്തിനെത്തിയിരുന്നു. ഇവിടെയും വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ക്ഷേത്ര സോപാനത്തിനു മുന്നില്‍ ഫോട്ടോയെടുക്കാന്‍ പാടില്ലാത്തതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോള്‍ ഇത് പാലിച്ചു. എന്നാല്‍ മുഖ്യമന്ത്രിക്കൊപ്പമെത്തിയ കോണ്‍ഗ്രസുകാര്‍ ഇതൊന്നും പാലിച്ചില്ല. മുഖ്യമന്ത്രി കദളിക്കുല സമര്‍പ്പിക്കുന്നതുള്‍പ്പെടെ എല്ലാ ദൃശ്യങ്ങളുടെയും ഫോട്ടോയെടുത്തു. വീഡിയോയായും പകര്‍ത്തി. ദേവസ്വം അധികൃതര്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്തു. അധികാരമുണ്ടെന്നു കരുതി ക്ഷേത്രത്തില്‍ എന്തുമാവാമെന്ന സ്ഥിതി അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയായാലും ക്ഷേത്രത്തിലെത്തിയാല്‍ ഭക്തന്‍ മാത്രമാണ്.

Tags: kerala templesChief MinisterGuruvayoor Templevd satheesan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീതി ആയോഗ് യോഗത്തില്‍ മോദി കേരളത്തിന് കണ്ടുവെച്ച വികസനപാതകള്‍ ഏറെ…ഇതെല്ലാം നടപ്പാക്കാനുള്ള കെല്‍പ് സതീശനും കുഞ്ഞാലിക്കുട്ടിയ്‌ക്കും ഉണ്ടോ?

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

Kerala

ജമാഅത്തെ ഇസ്ലാമിക്കും എസ്‍ഡിപിഐക്കും മുന്നിൽ കേരളത്തെ അടിയറവ് വച്ച മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം കേരള ജനതയോട് മാപ്പ് പറയേണ്ടത്: രാജീവ് ചന്ദ്രശേഖർ

വടക്കന്‍ പറവൂരില്‍ നടന്ന ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി.ഡി. സതീശന്‍റെ ചിത്രം
Kerala

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാര്‍ മാപ്പ് പറയുന്നതിന് മുന്‍പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സതീശന്‍ മാപ്പ് പറയണം

പുതിയ വാര്‍ത്തകള്‍

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍

കാവൽക്കാർ കൊലമാസ്

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.