News

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ അന്വേഷണയത്തിൽ തടഞ്ഞതിനും ആക്രമിച്ചതിനും മുഖ്യമന്ത്രിയായിരിക്കെ ബംഗാളിൽ മമതാ ബാനർജിക്ക് സുപ്രീം കോടതിയിൽനിന്ന് കിട്ടിയത് കനത്ത പ്രഹരമായിരുന്നു. മമതയെ മുഖ്യമന്ത്രിയല്ല വ്യക്തിയായി കണ്ടാലും ഗുരുതരമായ കേസ് എന്ന നിലയിലാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. കേസ് നടക്കുകയാണ്, ആഗസ്ത് 18 നാണ് അടുത്ത ഹിയറിങ്.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കാത്തിരിക്കുന്നത് മമതയുമായി താരതമ്യം ചെയ്യുമ്പോൾ ‘ഇടിത്തീ’ ആയിരിക്കാനാണ് സാധ്യത. കാരണം വനിതാ ഉദ്യോഗസ്ഥരെ അടക്കം ആക്രമിച്ചത് പിണറായിയുടെ വീട്ടുമുറ്റത്താണ്. സാക്ഷികളായി നോക്കിനിന്ന് പ്രചോദിപ്പിച്ചത് പാർട്ടി നേതാക്കളാണ്, ആക്രമണം കഴിഞ്ഞ് പിണറായി പ്രസംഗിച്ചത് സംഭത്തെ വീരവൽക്കരിച്ചുകൊണ്ടാണ്. ഇഡിയുടെ പരാതിയും തുടർനടപടികളും പല നേതാക്കൾക്കും പ്രശ്‌നമുണ്ടാക്കുന്നതാകും.
ഈ വർഷം ജനുവരി എട്ടിന് ഹവാലാ പണമിടപാട് നടത്തിയതിന് മമതാ ബാനർജിക്കും പാർട്ടിക്കും ബന്ധമുള്ള സ്ഥാപനമായ ഐ പാക്‌സിന്റെ കൊൽക്കൊത്ത ഓഫീസിൽ നടത്തിയ ഇഡി റെയ്ഡാണ് മമതയും ടിഎംസി പ്രവർത്തകരും ചേർന്ന് തടസ്സപ്പെടുത്തിയത്.
ഇഡി ഇതിന്റെ പേരിൽ സുപ്രീം കോടതിയെ സമീപിച്ചു. ഈ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നായിരുന്നു കോടതിയിൽ ആവശ്യപ്പെട്ടത്. കോടതി സിസി ടിവി ദൃശ്യങ്ങൾ വിളിച്ചുവരുത്തി പരിശോധിച്ചു. അന്വേഷണം തടസപ്പെടുത്തുക, ഉദ്യോഗസ്ഥരോട് ഭീകരത കാട്ടുക, കായികമായി ആക്രമിക്കുക തുടങ്ങിയവയായിരുന്നു കേസിലുൾപ്പെടുത്തിയ കുറ്റങ്ങൾ.
ഈ കുറ്റാരോപണങ്ങൾ പിണറായി വിജയൻ- വീണാവിജയൻ കേസിലും ബാധകമായവയാണ്.
കേസ് പരിഗണിച്ച സുപ്രീം കോടതി, കേസ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള വിഷയമല്ല എന്ന് നിരീക്ഷിച്ചു. പിണറായി വിജയൻ കേസിലും പ്രതിപക്ഷ നേതാവും ഇഡിയുമായല്ല വിഷയം മറിച്ച് കോടികളുടെ കബളിപ്പിക്കൽ നടന്ന സാമ്പത്തിക തട്ടിപ്പാണ്. അതിനാൽ, കേസിൽ മമതാ ബാനർജിക്കെതിരേ വന്നതിനേക്കാൾ ഗൗരവമുള്ള ആരോപണങ്ങളാകും ഇഡി കോടതിയിൽ സമർപ്പിക്കുന്നത്.

 

Recent Posts