Kerala

പിണറായി വിജയനും മകളും കേരളത്തെ വിറ്റു; കോടികള്‍ വിദേശത്തേക്ക് കടത്തി: ഇഡി റെയ്ഡില്‍ പ്രതികരിച്ച് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസില്‍ നിയമപോരാട്ടം നടത്തിയത് ബിജെപി നേതാവായ ഷോണ്‍ ജോര്‍ജ്ജാണ്. ഇപ്പോള്‍ പിണറായി വിജയന്റെ വസതിയില്‍ ഇഡി എത്തുമ്പോള്‍ അതില്‍ പ്രതികരിച്ചു ഷോണ്‍ ജോര്‍ജ്ജ് രംഗത്തുവന്നു. നിയമപോരാട്ടത്തെ അധികാരം ഉപയോഗിച്ചും പണം ഉപയോഗിച്ചും തടസ്സപ്പെടുത്താന്‍ ആണ് പിണറായി വിജയന്‍ ശ്രമിച്ചതെന്ന് ഇ ഡി പരിശോധനയ്‌ക്കിടെ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.

കള്ളപ്പണ ഇടപാട് അന്വേഷിക്കേണ്ടത് ഇ ഡിയാണ്. പിണറായി വിജയനും മകളും ഈ കേസില്‍ കുറ്റക്കാരാണ്. അവര്‍ കേരളത്തെ വിറ്റു. അതുവഴി കോടിക്കണക്കിന് രൂപ സമ്പാദിച്ചു. അത് വിദേശത്തേക്ക് കടത്തി. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പിണറായി വിജയനും മകളും ജയിലില്‍ പോകുന്നത് കേരള സമൂഹം കാണും എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.ഇന്ന് പുലർച്ചെ ആറ് മണി മുതലാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഇഡിയുടെ അപ്രതീക്ഷിത പരിശോധന ആരംഭിച്ചത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിലും കണ്ണൂർ പിണറായിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കൂടാതെ പി.എ. മുഹമ്മദ് റിയാസിന്റെ വീട്ടിലും സിഎംആർഎൽ ഉദ്യോഗസ്ഥരുടെ വസതികളിലും ഉൾപ്പെടെ പത്തിലേറെ കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്.

 

 

Recent Posts