കൊൽക്കത്ത : ബംഗാളിലെ ബിജെപി സർക്കാർ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ, അതിർത്തി പ്രദേശങ്ങളിൽ അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് തിരികെ കടക്കാൻ ശ്രമിക്കുന്ന അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ തിരക്ക് വർധിച്ചു . നോർത്ത് 24 പർഗാനാസിലെ ഹക്കിംപൂർ ചെക്ക്‌പോസ്റ്റിലും ബംഗ്ലാദേശികൾ സ്വന്തം രാജ്യത്തേയ്‌ക്ക് മടങ്ങാൻ കൂട്ടമായി എത്തി തുടങ്ങി.
നുഴഞ്ഞുകയറ്റക്കാർക്കെതിരെ ‘കണ്ടെത്തുക, ഇല്ലാതാക്കുക, നാടുകടത്തുക’ എന്ന നയം പ്രയോഗിക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി തീരുമാനിച്ചതോടെയാണ് ഈ തിരിച്ചു പോക്ക്. വലിയ ബാഗുകൾ, പെട്ടികൾ എന്നിവയുമായാണ് പലരും അതിർത്തി കടക്കാൻ എത്തിയത്. മമത ബാനർജിയുടെ കാലത്ത് അതിർത്തി കടന്ന് ബംഗാളിൽ എത്തിയവരാണിവർ. എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയാണ് ഇവരിൽ പലരും കഴിഞ്ഞിരുന്നത്.
അതിർത്തി പ്രദേശത്ത് ആളുകൾ തമ്പടിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട് . മുൻപ് സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പ്രഖ്യാപിച്ചപ്പോഴും ബംഗ്ലാദേശികൾ ഇത്തരത്തിൽ തിരികെ പോയിരുന്നു.നോർത്ത് 24 പർഗാനാസിലെ ബാസിർഹട്ട് ഉപവിഭാഗത്തിലെ ഹക്കിംപൂരിലെ ബിഎസ്എഫ് ചെക്ക് പോയിന്റിന് സമീപം 100-ലധികം ബംഗ്ലാദേശി കുടിയേറ്റക്കാർ തടിച്ചുകൂടി. അവരിൽ പലരും ഡം ഡം, ന്യൂ ടൗൺ, ഡാങ്കുനി തുടങ്ങിയ പ്രദേശങ്ങളിൽ മേസൺമാരായും തൊഴിലാളികളായും വീട്ടുജോലിക്കാരായും ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്.
















