Kerala

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു. പീഡന പരാതി നല്‍കിയ യുവതിയും നാല് സാക്ഷികളും കൂറുമാറിയിരുന്നു.

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി കോടതിയില്‍ മൊഴി മാറ്റി.നെയ്യാറ്റിന്‍കര കോടതിയിലെ വിചാരണയ്‌ക്കിടെയാണ് മൊഴി മാറ്റിയത്.എംഎല്‍എയുടെ സുഹൃത്തുക്കളായ റനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞതില്‍ നിന്നും പരാതിക്കാരി പിന്‍വാങ്ങി.അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് കോടതിയില്‍ യുവതി പറഞ്ഞത്. ഇതോടെയാണ് എല്‍ദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെ കോടതി വിട്ടത്.

എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയായിരിക്കെ 2022ല്‍ വിവിധയിടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ആദ്യം അടിമലത്തുറയിലെ റിസോര്‍ട്ടില്‍ എത്തിച്ചതാണ് ബലാത്സംഗം ചെയ്തതെന്നും തൃക്കാക്കരയിലെ വീട്ടിലും കുന്നത്ത്‌നാട്ടിലെ വീട്ടിലും ബലാത്സംഗം നടന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.കോവളത്ത് വച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാനും എംഎല്‍എ ശ്രമിച്ചെന്ന് തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നു.

2023 സെപ്തംബര്‍ മാസത്തിലാണ് എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ തിരുവനന്തപുരം സ്വദേശിനി പരാതി നല്‍കിയത്.

Recent Posts