ലക്നൗ : 130 ലധികം ഹിന്ദു യുവതികളെ കുടുക്കിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ദിയോബന്ദ് സ്വദേശി മുഹമ്മദ് ഫർമാനെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത് . ഡെറാഡൂണിൽ നിന്നുള്ള യുവതിയെ കാണാനെത്തിയ ഫർമാനെ യുവതിയുടെ ഭർത്താവ് കയ്യോടെ പിടികൂടിയിരുന്നു. അതിനു പിന്നാലെയാണ് ലൗജിഹാദിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്.
മുഹമ്മദ് ഫർമാൻ ഡെറാഡൂണിലെ ചക്രത പ്രദേശത്ത് മേസൺ ആയി ജോലി ചെയ്തുവരികയായിരുന്നു. “അമാൻ ശർമ്മ” എന്ന പേരിലാണ് ഇയാൾ ഹിന്ദു യുവതികളെ പരിചയപ്പെട്ടിരുന്നത്. പിന്നീട് ഇവരെ ദിയോബന്ദിൽ എത്തിച്ച് മതപരിവർത്തനം ചെയ്യിക്കാറുണ്ടായിരുന്നു. ചക്രതയിൽ നിന്നുള്ള ഹിന്ദു യുവതിയെ ഹിന്ദു പേരിൽ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഉണ്ടാക്കിയാണ് ഫർമാൻ കുടുക്കിയത് . തുടർന്ന്, ഫർമാൻ യുവതിയെ ബ്രെയിൻ വാഷ് ചെയ്ത് മതപരിവർത്തനത്തിന് സൗകര്യമൊരുക്കി.
ഇതിനിടെ യുവതിയെ കാണാനെത്തിയ ഫർമനെ യുവതിയുടെ ഭർത്താവ് കയ്യോടെ പിടികൂടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, പോലീസ് ഫർമാനെതിരെ ഗുരുതരമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു.
ലവ് ജിഹാദ് വഴി ഫർമാൻ ഇതുവരെ ഉത്തരാഖണ്ഡിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നുമുള്ള 130 ലധികം ഹിന്ദു യുവതികളെ കുടുക്കിയിട്ടുണ്ടെന്ന് രുദ്ര സേനയുടെ സ്ഥാപകനായ രാകേഷ് തോമർ, പറഞ്ഞു. ഫർമന്റെ മൊബൈൽ ഫോണിൽ നിന്ന് ഹിന്ദു സ്ത്രീകളുടെ ആക്ഷേപകരമായ ഫോട്ടോഗ്രാഫുകളും വീഡിയോകളും കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
















