
ബെംഗളൂരു : കർണാടകയിലെ ജിഹാദികൾക്ക് മുന്നിൽ കീഴടങ്ങി സിദ്ധരാമയ്യ സർക്കാർ . ഹിജാബ് ധരിക്കാൻ മുസ്ലീം വിദ്യാർത്ഥികൾക്ക് അനുവാദമുണ്ടെന്നും, എന്നാൽ കാവി ഷാളുകൾ ധരിച്ചാൽ നിയമനടപടി ഉണ്ടാകുമെന്നുമാണ് കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ മുന്നറിയിപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാവി ഷാളുകൾ ധരിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മധു ബംഗാരപ്പ പറയുന്നു.
‘ ഞങ്ങളുടെ പ്രകടനപത്രികയിൽ ഹിജാബിനെക്കുറിച്ച് പറഞ്ഞിരുന്നു. ആളുകൾ ഞങ്ങൾക്ക് വോട്ട് ചെയ്തു . അതുകൊണ്ടാണ് ഞങ്ങൾക്ക് വോട്ട് ചെയ്ത ആളുകൾക്ക് പകരം ഞങ്ങൾ ഇത് ചെയ്ത് നൽകുന്നത്. ബിജെപിക്ക് ഇത് ഒരു ഹിജാബാണ്, ഞങ്ങൾക്ക് ഇത് സമത്വത്തിന്റെ പ്രതീകമാണ്. സംസ്ഥാന സർക്കാർ സ്കൂളുകളിൽ കാവി ഷാളുകൾ അനുവദനീയമല്ല. ആരെങ്കിലും അത് ധരിച്ചാൽ നിയമപ്രകാരം നടപടിയെടുക്കും. കേന്ദ്രീയ വിദ്യാലയങ്ങളിലെ നിയമങ്ങൾ എന്താണെന്ന് ബിജെപി ആദ്യം പരിശോധിക്കണം. “ എന്നുമാണ് മധു ബംഗാരപ്പ പറയുന്നത് .
വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിദ്ധരാമയ്യ സർക്കാരിന്റെ പുതിയ നീക്കമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മധു ബംഗാരപ്പ . വോട്ട് ചെയ്തവർക്കുള്ള പ്രതിഫലമാണ് ഹിജാബിന്റെ വിലക്ക് നീക്കം ചെയ്യൽ എങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്ത ഹിന്ദുക്കളെ എന്തുകൊണ്ട് ഇവർ കണക്കിലെടുക്കുന്നില്ലെന്ന ചോദ്യവും ഉയരുന്നു.