കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാരെയും അനധികൃതമായി തങ്ങുന്നവരെയും മറ്റ് വിദേശ പൗരന്മാരെയും പാർപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും ഹോൾഡിംഗ് സെന്ററുകൾ സ്ഥാപിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ ഇതിനോടകം ഉത്തരവിട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് പശ്ചിമ ബംഗാളിലെ ആഭ്യന്തര വകുപ്പ് ഓരോ ജില്ലയിലെയും ജില്ലാ മജിസ്‌ട്രേറ്റിന് ഒരു കത്ത് എഴുതിയിട്ടുണ്ട്.
എല്ലാ ജില്ലകളിലെയും ജില്ലാ ഭരണകൂടങ്ങൾക്ക് അയച്ച ഈ കത്തിൽ അറസ്റ്റിലായ വിദേശികൾക്കും നാടുകടത്തലിനോ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനോ കാത്തിരിക്കുന്ന മോചിതരായ വിദേശ തടവുകാർക്കും വേണ്ടി ജില്ലയിൽ ഒരു തടങ്കൽ കേന്ദ്രം സ്ഥാപിക്കാൻ അഭ്യർത്ഥിക്കുന്നു’ എന്ന് എഴുതിയിരിക്കുന്നു.
അതേ സമയം തന്നെ സുവേന്ദു സർക്കാർ ബിഎസ്എഫിന് വേലി കെട്ടുന്നതിനായി ഭൂമിയും നൽകിയിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ നുഴഞ്ഞുകയറ്റ വിഷയം ബിജെപി വളരെക്കാലമായി ഉന്നയിച്ചുവരുന്നുണ്ട്. ഇപ്പോൾ അധികാരത്തിലേറിയതോടെ ഈ വിഷയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വളരെ വേഗത്തിൽ എടുക്കുന്നുണ്ട്. നുഴഞ്ഞുകയറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിൽ ഇത് മറ്റൊരു ചുവടുവയ്‌പ്പാണ്.
















