Kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തുന്ന കാര്യം തിങ്കളാഴ്ച നടക്കുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ആനുകൂല്യം നടപ്പാക്കിയാലുണ്ടാകുന്ന നഷ്ട കണക്ക് മന്ത്രിസഭ യോഗത്തില്‍ അവതരിപ്പിക്കും.

അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും.സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കിയാല്‍ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെഎസ്ആര്‍ടിസിയ്‌ക്ക് മൂന്നുമാസത്തിനുള്ളില്‍ നഷ്ടം 112 കോടി രൂപയാണ് ഉണ്ടാവുക.ഈ ഭീമമായ കണക്ക് കെഎസ്ആര്‍ടിസി എം ഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു.മന്ത്രിസഭയുടെ അംഗീകാരത്തോടെയാകും പദ്ധതി നടപ്പാക്കുക.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തിനും ഇന്ധനത്തിനുമായി 125 കോടിയിലേറെ രൂപ സര്‍ക്കാര്‍ നേരത്തേ തന്നെ കെഎസ്ആര്‍ടിസിക്ക് നല്‍കുന്നുണ്ട്.ഈ അവസ്ഥയിലാണ് ടിക്കറ്റ് വരുമാനത്തില്‍ ഉണ്ടാകുന്ന നഷ്ടം കൂടി വരിക.ജൂണ്‍ 15ന് മുമ്പായി പുതിയ സ്‌കീം തയാറാക്കുക, സാമ്പത്തിക രൂപരേഖ തയാറാക്കുക തുടങ്ങിയ കടമ്പകളും സര്‍ക്കാരിന്റെ മുന്നിലുണ്ട്. തുടര്‍ തീരുമാനങ്ങള്‍ മുഖ്യമന്ത്രിക്ക് വിടാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.സര്‍ക്കാര്‍ അധികസഹായം നല്‍കിയാല്‍ പദ്ധതി നടപ്പിലാക്കാമെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്.

 

Recent Posts