Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

ജിജേഷ് ആര്‍. ബി. by ജിജേഷ് ആര്‍. ബി.
May 22, 2026, 07:12 am IST
in Kerala

തൃശൂര്‍: വന്ദേമാതരം പാടിയത് വിവാദമാക്കുന്നവര്‍ ചെയ്യുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം. താന്‍ അറിഞ്ഞിട്ടല്ല വന്ദേമാതരം പാടിയത് എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയും ദേശീയഗീതത്തെയും ഭരണഘടനയെയും അവഹേളിക്കുന്നത്.

1950 മുതല്‍ വന്ദേമാതരം ഭാരതത്തിന്റെ ദേശീയഗീതവും ദേശീയഗാനമായ ജനഗണമനയുടെ തുല്യമായ പദവിയുള്ളതുമാണ്. 1950 ജനുവരി 24 നാണ് വന്ദേമാതരം ദേശീയഗീതമായി പ്രഖ്യാപിക്കപ്പെട്ടത്. ദേശീയഗാനം പോലെ തന്നെ ദേശീയ ഗീതവും ആദരപൂര്‍വ്വം ആലപിക്കേണ്ടതാണെന്നും അപമര്യാദയായി പെരുമാറുന്നത് നിയമപരമായി കുറ്റമാണെന്നും പ്രഖ്യാപിക്കപ്പെട്ടു. ഭരണഘടന നിര്‍മാണ സഭയുടെ അധ്യക്ഷനും ആദ്യത്തെ രാഷ്‌ട്രപതിയുമായ ഡോ. രാജേന്ദ്രപ്രസാദ് 1950 ജനുവരി 24ന് വന്ദേമാതരം ദേശീയഗീതമായി പ്രഖ്യാപിച്ചു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ആര്‍ട്ടിക്കിള്‍ 51 (എ) പ്രകാരമുള്ള മൗലിക കടമകളുടെ ഭാഗമായി ദേശീയഗീതത്തെ ആദരിക്കണമെന്ന് സുപ്രീംകോടതിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

1950ന് മുമ്പ് തന്നെ സ്വാതന്ത്ര്യസമര സേനാനികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും വന്ദേമാതരത്തെ ദേശീയഗീതമായി സ്വീകരിച്ചിരുന്നു. 1876ല്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജിയാണ് വന്ദേമാതരം രചിച്ചത്. 1882ല്‍ അദ്ദേഹത്തിന്റെ ആനന്ദമഠം എന്ന നോവലില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചു. 1896ല്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആദ്യമായി രവീന്ദ്രനാഥ ടാഗോര്‍ വന്ദേമാതരം ആലപിച്ചു. 1905ലെ വാരാണസി കോണ്‍ഗ്രസ് സമ്മേളനത്തില്‍ രാജ്യവ്യാപകമായി എല്ലാ സമ്മേളനങ്ങളിലും വന്ദേമാതരം ആലപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

അതേവര്‍ഷം ബംഗാള്‍ വിഭജനത്തിനെതിരെ ഉയര്‍ന്ന ജനമുന്നേറ്റത്തിന്റെ മുദ്രാവാക്യവും വന്ദേമാതരം ആയിരുന്നു. വൈസ്രോയി ലോര്‍ഡ് കഴ്‌സണ്‍ വന്ദേമാതരം നിരോധിച്ചു. ബിപിന്‍ ചന്ദ്രപാലും അരവിന്ദ്‌ഘോഷും ചേര്‍ന്ന് വന്ദേമാതരം എന്ന പേരില്‍ കൊല്‍ക്കത്തയില്‍ നിന്ന് ഇംഗ്ലീഷ് പത്രം ആരംഭിച്ചു. 1907ല്‍ മാഡം ബിക്കാജി കാമ രൂപകല്‍പന ചെയ്ത ത്രിവര്‍ണ ദേശീയ പതാകയില്‍ വന്ദേമാതരം ആലേഖനം ചെയ്തിരുന്നു. 1909 ല്‍ തൂക്കിലേറ്റപ്പെട്ട സ്വാതന്ത്ര്യസമര സേനാനി മദന്‍ലാല്‍ ധിന്‍ഗ്രാ അവസാനമായി വിളിച്ചത് വന്ദേമാതരം എന്ന മുദ്രാവാക്യമാണ്. 1912 ഗോപാലകൃഷ്ണ ഗോഖലെ ദക്ഷിണാഫ്രിക്കയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ വന്‍ ജനാവലി വന്ദേമാതരം ആലപിച്ച് സ്വീകരിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഐഎന്‍എ വന്ദേമാതരം ഔദ്യോഗിക ഗാനമായി തെരഞ്ഞെടുത്തു. ആസാദ് ഹിന്ദ് പ്രവിശ്യയില്‍ വന്ദേമാതരം ഔദ്യോഗിക ഗീതമായി. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ മുസ്ലിംലീഗ് മാത്രമാണ് വന്ദേമാതരത്തെ എതിര്‍ത്തത്. ആ നിലപാട് പിന്നീട് ഇന്ത്യ വിഭജനത്തിന് കാരണമാവുകയും ചെയ്തു. മുസ്ലിംലീഗിന്റെ അന്നത്തെ നിലപാടാണ് ഇന്ന് കോണ്‍ഗ്രസ്-ഇടത് പാര്‍ട്ടി നേതാക്കള്‍ സ്വീകരിക്കുന്നത്.

ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിലും ഭരണഘടനയിലും ഇത്രയും പ്രാധാന്യമുള്ള വന്ദേമാതരത്തെ അപമാനിക്കുന്നത് ചരിത്ര നിരാസമാണ്. ഈ നിലപാട് ഭരണഘടനാ ചുമതലയുള്ളവര്‍ തന്നെ പുലര്‍ത്തുന്നത് സങ്കീര്‍ണമായ നിയമ നടപടികള്‍ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: Vande MataramNational Anthem ControversyCM VD SatheesanCPM against Vande Matarammotivational mantra of the freedom struggleviolating constitutional principles
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ഞക്കുറ്റികള്‍ നീക്കും; പാഴായത് 57 കോടി

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

Editorial

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

Kerala

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

കല്ലില്‍തീര്‍ത്ത അത്ഭുതം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.