Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം,ഇടപാടുകള്‍ വാട്‌സാപ്പിലൂടെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി :മോഡലിംഗിന്റെ മറവില്‍ യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ഇടപാടുകള്‍ നടത്തിയ കേസിലെ മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പരാതിക്കാരിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് സിന്ധുവാണ്.

ഇത് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ഫോണിലേക്ക് അയച്ചു .സിന്ധു മറ്റ് പ്രതികള്‍ക്ക് പണം നല്‍കിയതിന് തെളിവുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതിക്കാരിയെ കോളയില്‍ വെളുത്ത പൊടി കലര്‍ത്തി കുടിപ്പിച്ചാണ് പീഡിപ്പിച്ചത്. പരാതിക്കാരിയെ രണ്ടാംപ്രതി ചൂരല്‍ ഉപയോഗിച്ച് മര്‍ദിച്ചു. മൊത്തം അഞ്ച് പ്രതികളില്‍ രണ്ടും അഞ്ചും പ്രതികള്‍ പിടിയിലാകാന്‍ ഉണ്ട്. ഒന്നാം പ്രതി സിന്ധു, മൂന്നാം പ്രതി മഞ്ജിമ നാലാം പ്രതി അലീന എന്നിവരാണ് പിടിയിലായത്.

ഇടപാടുകാര്‍ക്ക് സിന്ധു യുവതികളുടെ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ അയച്ചുനല്‍കും. ശേഷം റേറ്റ് അറിയിക്കും.വാട്‌സാപ്പിലൂടെ തന്നെ ഇടപാട് ഉറപ്പിക്കുന്നതാണ് രീതി.കൊച്ചിയില്‍ എത്തിച്ച സിന്ധുവിനെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജൂണ്‍ 4 വരെ റിമാന്‍ഡ് ചെയ്തു.

 

Recent Posts