Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 07:27 am IST
in Kerala

കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയിക്കാനായതും സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായതും കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന നയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്ന് കഴക്കൂട്ടത്ത് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി. മുരളീധരന്‍.

മുന്‍ രാജ്യസഭ എംപിയും പാര്‍ലമെന്ററികാര്യ സഹമന്ത്രിയുമായിരുന്ന മുരളീധരന് നിയമസഭാ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ളമെന്റില്‍ നിന്നുള്ള അനുഭവങ്ങള്‍ കരുത്താകും. പുതിയതായി അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ പ്രഥമ പരിഗണന ശബരിമല സ്വര്‍ണക്കൊള്ളക്കേസിന്റെ അന്വേഷണം സിബിഐക്ക് വിടുന്നതിനായിരിക്കണമെന്ന് മുരളീധരന്‍ ജന്മഭൂമിയോട് പറഞ്ഞു. ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭകാലത്ത് ഇടത് സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെയും പ്രക്ഷോഭകര്‍ക്കെതിരെയും എടുത്ത കേസുകള്‍ പിന്‍വലിക്കാനും പുതിയ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിജയത്തെ എങ്ങനെ കാണുന്നു?
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ജയം പ്രധാനമന്ത്രിയുടെ നയങ്ങള്‍ക്ക് ജനം നല്‍കിയ അംഗീകാരമാണ്. അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഒരു മാറ്റം വേണം എന്ന് ജനങ്ങള്‍ക്ക് തോന്നി. വികസനത്തിലൂന്നി നിന്നുള്ള പ്രചാരണമാണ് നടത്തിയത്. അത് ജനങ്ങള്‍ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ എങ്ങനെമാറ്റി എന്നറിയുന്നവര്‍ ബിജെപി മുന്നോട്ടുവച്ച വികസന അജണ്ടയ്‌ക്ക് പിന്തുണ നല്‍കി. യുഡിഎഫിന് അനുകൂലമായ വിലയിരുത്തലല്ല കേരളം കണ്ടത്.

വെറുപ്പിക്കുന്നതില്‍ റിക്കാര്‍ഡിട്ട സര്‍ക്കാരിന് ജനം മറുപടി നല്‍കിയതാണ്. കഴക്കൂട്ടത്ത് ശക്തമായ മത്സരമാണ് നേരിട്ടത്. മുന്‍ ദേവസ്വംമന്ത്രി കൂടിയായ മുന്‍ എംഎല്‍എ, ശബരിമല വിഷയത്തില്‍ ധാര്‍മിക ഉത്തരവാദിത്തം മാത്രമാണ് ഉള്ളതെന്ന് പറഞ്ഞു കൈ കഴുകാന്‍ ശ്രമിച്ചപ്പോള്‍ ജനങ്ങള്‍ക്ക് കാര്യം മനസിലായി. ബിജെപി മുന്‍പ് അക്കൗണ്ട് തുറന്നപ്പോള്‍ സഹതാപം കൊണ്ട് ജയിപ്പിച്ചതാണ് എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാണ് മൂന്ന് സീറ്റിലെ വിജയം.

കടകംപള്ളിക്കെതിരായ മത്സരത്തില്‍ ശബരിമല സ്വര്‍ണക്കൊള്ള സ്വാധീനിച്ചിട്ടുണ്ടോ?

ശബരിമല സ്വര്‍ണക്കൊള്ള വിശ്വാസികളുടെ മനസില്‍ ആഴത്തില്‍ മുറിവേല്‍പിച്ച സംഭവമാണ്. കഴക്കൂട്ടത്ത് അത് സ്വീധീനം ചെലുത്തിയിട്ടുണ്ടാകാം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അതുപയോഗിച്ചിട്ടില്ല. സിപിഎം സ്ഥാനാര്‍ത്ഥി, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വര്‍ണക്കൊള്ളയെ ന്യായീകരിക്കാന്‍ നടത്തിയ ശ്രമങ്ങളൊക്കെ അദ്ദേഹത്തിന് വിനയായിട്ടുണ്ട്. കാര്യം മനസ്സിലാക്കിയ ജനം വോട്ടിലൂടെ പ്രതികരിച്ചിട്ടുമുണ്ട്. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് കഴക്കൂട്ടത്തിന്റെ വികസനത്തെ കുറിച്ചാണ് ജനങ്ങളോട് സംസാരിച്ചത്. സാധാരണ ജനങ്ങളുടെ നിരവധി പ്രശ്‌നങ്ങളുള്ള ഒരു മണ്ഡലമാണ് കഴക്കൂട്ടം.

തിരുവനന്തപുരത്തിന്റെ ഐടി ഹബ്ബായ കഴക്കൂട്ടത്ത് കുടിവെള്ളമില്ലാത്ത പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുണ്ട്. ഗതാഗത പ്രശ്‌നങ്ങളുമുണ്ട്. മണ്ഡലത്തിന്റെ വികസനത്തിനായി എന്നും ഒപ്പമുണ്ടാകും. കഴക്കൂട്ടം മണ്ഡലത്തില്‍ നടപ്പാക്കാനായി നിരവധി സ്വപ്‌ന പദ്ധതികളാണ് ഉള്ളത്. വികസന മുരടിപ്പില്‍ വീര്‍പ്പുമുട്ടുന്ന കഴക്കൂട്ടത്തിന്റെ ഇന്നത്തെ അവസ്ഥ മാറണം. എംഎല്‍എ എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയോടെ പരിഹാരം കണ്ടെത്തും. കോര്‍പറേഷന്‍ ഭരണം ബിജെപിക്കായതിനാല്‍ നിരവധികാര്യങ്ങള്‍ കോര്‍പറേഷനുമായി സഹകരിച്ച് ചെയ്യാനാകും. കഴിഞ്ഞ ദിവസം മേയറുമായും കഴക്കൂട്ടത്തെ കൗണ്‍സിലര്‍മാരുമായും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

നിയമസഭയിലെ പ്രവര്‍ത്തനം എങ്ങനെ?
കഴക്കൂട്ടത്തിന്റെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനൊപ്പം കേരളത്തിന്റെ ജനങ്ങള്‍ നേരിടുന്ന കാതലായ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കും. ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന് വേണ്ടി പോരാടിയവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാനുള്ള ആത്മാര്‍ത്ഥത പുതിയ സര്‍ക്കാര്‍ കാട്ടണം.

ശബരിമലയിലെ സ്വര്‍ണം കട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. തെരഞ്ഞെടുപ്പിന് മുമ്പ് ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസ് പറഞ്ഞ കാര്യങ്ങളില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സ്വര്‍ണക്കൊള്ളകേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തയാറാക്കണം. ഇക്കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കും. നിയമസഭയില്‍ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടും. കോണ്‍ഗ്രസിനെതിരെ സഭയില്‍ യഥാര്‍ത്ഥ പ്രതിപക്ഷമാകാന്‍ ബിജെപിക്കാണ് കഴിയുക. ബിജെപിയുടെ മൂന്ന് അംഗങ്ങള്‍ക്ക് അതിന് കഴിയും. ഈ സര്‍ക്കാരിനെ നേര്‍വഴിക്ക് നയിക്കാന്‍ മൂന്ന് ബിജെപി എംഎല്‍എമാര്‍ മതി.

വി. മുരളീധരന്‍

മുന്‍ രാജ്യസഭാ അംഗവും രണ്ടാം മോദി സര്‍ക്കാരില്‍ വിദേശകാര്യ പാര്‍ലമെന്ററി കാര്യവകുപ്പ് സഹമന്ത്രിയുമായിരുന്നു മുരളീധരന്‍. വിദേശകാര്യ സഹമന്ത്രി ആയിരുന്നപ്പോള്‍ വിദേശ രാജ്യങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഭാരതീയരെ, പ്രത്യേകിച്ച് മലയാളികളെ തിരികെ നാട്ടില്‍ എത്തിക്കുന്നതില്‍ വി. മുരളീധരന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അദ്ദേഹം എബിവിപിയിലൂടെയാണ് പൊതു പ്രവര്‍ത്തനത്തിലെത്തുന്നത്. എബിവിപി മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ്. ആറ് വര്‍ഷം ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു. നെഹ്‌റു യുവകേന്ദ്രയുടെ വൈസ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായി. 2016ല്‍ കഴക്കൂട്ടത്ത് നിന്ന് മത്സരിച്ച് കടകംപള്ളിക്കെതിരെ രണ്ടാമതെത്തി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മിന്നും പ്രകടനം കാഴ്ചവച്ചു. തലശ്ശേരി എരഞ്ഞോളി സ്വദേശിയായ വി. മുരളീധരന്‍ പരേതരായ വി. ഗോപാലന്റെയും എന്‍.വി. ദേവകിയുടെയും മകനാണ്. ഭാര്യ: ഡോ. കെ.എസ്. ജയശ്രീ. തിരുവനന്തപുരത്ത് ഉള്ളൂരിലാണ് സ്ഥിരതാമസം.

Tags: v.muraleedharankerala assemblyBjp KeralaModi's policieskazhakoottam constituency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

Kerala

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.