ന്യൂഡൽഹി : കഴിഞ്ഞ ദിവസമാണ് നോർവേയുടെ മണ്ണിൽ ഇന്ത്യയെയും, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അപമാനിക്കാൻ ശ്രമം നടന്നത് . ഇന്ത്യൻ പ്രധാനമന്ത്രിയും, നോർവ്വയുടെ പ്രധാനമന്ത്രിയും സംയുക്ത പ്രസ്താവന നടത്തി പിരിയുന്ന പരിപാടിയ്‌ക്കിടെയായിരുന്നു ഹെല്ലെ ലിങ് ചോദ്യമുന്നയിച്ച് രംഗത്തെത്തിയത് .ചോദ്യോത്തര സെഷൻ ഇല്ലാത്ത കൊണ്ട് തന്നെ മോദി നടന്ന് നീങ്ങി . ഇത് തന്നെയായിരുന്നു ലിങ് ഉദ്ദേശിച്ചതും.അതോടെ ലിങ് ഇന്ത്യയിൽ രാഹുൽ അടക്കമുള്ളവർക്ക് ഹീറോയായി.
രാഹുൽ ഗാന്ധിയും ലിങിന്റെ വീഡിയോ പങ്ക് വച്ചിരുന്നു. അതിനു പിന്നാലെ ഹെല്ലെ ലിംഗ് അഭിമുഖത്തിനായി രാഹുലിനെ ബന്ധപ്പെട്ടു. ടെലിഫോണിക് അഭിമുഖം നൽകാൻ രാഹുൽ ലഭ്യമാകുമോ എന്നായിരുന്നു ലിങിന്റെ ചോദ്യം. മോദിയുടെ നോർവേ സന്ദർശനത്തെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവനകൾ അറിയുന്നത് രസകരമാകുമെന്നാണ് ലിങ് ട്വിറ്ററിൽ കുറിച്ചത് .
നോർവ്വയിലെ മാധ്യമങ്ങളിൽ വാർത്ത വരും മുൻപേ രാഹുൽ ഗാന്ധി X-ൽ ഇവരുടെ ട്വീറ്റ് ഷെയർ ചെയ്ത് ഇന്ത്യയിൽ ട്രൻഡിങ്ങാക്കിയത് കൊണ്ട് തന്നെ രാഹുലിനെ ലിങ് ഇന്റർവ്യൂ ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. . പ്രധാനമന്ത്രി മോദിയോട് ചോദ്യം ഉന്നയിക്കുന്നതിന് മുൻപ് ലിങ് ഇന്ത്യയിൽ അത്ര പ്രശസ്തയായിരുന്നില്ല . X ലെ അവരുടെ അവസാന പോസ്റ്റ് 2024 ഏപ്രിൽ 10 എന്ന തീയതിയിലായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി അവർ എക്സിൽ സജീവമായിരുന്നില്ല. ‘ബ്ലൂ ടിക്ക്’ പോലും ഇല്ലായിരുന്നു, കൂടാതെ 1,000 ൽ താഴെ ഫോളോവേഴ്‌സും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിന് മുൻപ് ലിങ് ബ്ലൂ ടിക്ക് സ്വന്തമാക്കി എക്സിൽ സജീവമായി. ഇതിൽ നിന്ന് തന്നെ ലിങ് നടത്തിയത് ആസൂത്രിത നീക്കമാണെന്നതും വ്യക്തം .
















