Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

ഒരു സിറിയക്കാരനായ അലബ്രാസ് അഹമ്മദില്‍ നിന്നാണ് 227.7 കിലോഗ്രാം മയക്കമരുന്ന് പിടികൂടിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2026, 11:41 pm IST
in India

ന്യൂദല്‍ഹി: ഐ.എസ്.ഐ.എസ് ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര ഭീകരര്‍ ഉപയോഗിക്കുന്ന ‘ജിഹാദി മയക്കമരുന്ന്’ എന്ന് വിളിക്കപ്പെടുന്ന കാപ്റ്റോണ്‍ ഇതാദ്യമായി ഇന്ത്യയില്‍ പിടികൂടി. ഒരു സിറിയക്കാരനായ അലബ്രാസ് അഹമ്മദില്‍ നിന്നാണ് 182 കോടി രൂപ വിലവരുന്ന 227.7 കിലോഗ്രാം മയക്കമരുന്ന് പിടികൂടിയത്. മയക്കമരുന്നിനോട് കേന്ദ്രസര്‍ക്കാരിന് സീറോ ടോളറന്‍സാണ് എന്ന് വിളംബരം ചെയ്യുന്ന ഒന്നായി ഈ മയക്കമരുന്ന് വേട്ട മാറിയെന്ന് അമിത് ഷാ പറഞ്ഞു.

ഒരു വിദേശ നിയമ എന്‍ഫോഴ്സമെന്‍റ് ഏജന്‍സി നല്‍കിയ വിവരമനുസരിച്ച് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മെയ് 11ന് നടത്തിയ അന്വേഷണത്തിലാണ് ഈ ഡ്രഗ് ശേഖരം കണ്ടെത്തിയത്. ഇന്ത്യയെ ഇത്തരം മരുന്നുകള്‍ കടത്തുന്നതിനുള്ള ഇടനിലരാജ്യമാക്കി ഉപയോഗിക്കുന്നു എന്നതാണ് വിവരം. ഇന്ത്യയില്‍ ഇത്തരം മരുന്നുകള്‍ ഒരു ഗ്രാം പോലും ഇറക്കാനോ, ഈ മരുന്നുകള്‍ കടത്തുന്നതിന് ഇന്ത്യയെ ഇടനിലരാജ്യമായി ഉപയോഗിക്കാനോ അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.

ഐ.എസ്.ഐ.എസ് പോലുള്ള ഭീകരസംഘടനകള്‍ ഉപയോഗിക്കുന്നതിനാലാണ് കാപ്റ്റഗണ്‍ എന്ന ഈ മരുന്നിനെ ജിഹാദി ഡ്രഗ് എന്ന് വിശേഷിപ്പിക്കുന്നത്. ഏകദേശം 182 കോടിയുടെ കാപ്റ്റഗണ്‍ ആണ് പിടികൂടിയത്. ഇന്ത്യയില്‍ ജിഹാദി ശൃംഖലകള്‍ ശക്തമാക്കാനാണോ ഈ മരുന്ന് കൊണ്ടുവന്നത് എന്ന് സംശയിക്കപ്പെടുന്നു.

ഐഎസ് ഐഎസ് പോലുള്ള ഭീകരസംഘടനകള്‍ യുദ്ധരംഗത്തുള്ള തങ്ങളുടെ പോരാളികള്‍ക്ക് ഉപയോഗിക്കാന്‍ നല്കിയതോടെയാണ് ഈ ജിഹാദി ഡ്രഗ് കുപ്രസിദ്ധമായത്. സിറിയന്‍ ആഭ്യന്തര യുദ്ധകാലത്താണ് ഈ മയക്കുമരുന്നിന്റെ നിര്‍മ്മാണം വന്‍തോതില്‍ വര്‍ദ്ധിച്ചത്. കാപ്റ്റഗണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ദിവസങ്ങളോളം ഉറക്കവും വിശപ്പും ക്ഷീണവും അനുഭവപ്പെടില്ല. കടുത്ത ഭയമില്ലായ്‌മ, വന്യമായ ആക്രമണ സ്വഭാവം, അമിത ആത്മവിശ്വാസം എന്നിവ ഈ മയക്കമരുന്ന് ഉപയോഗിക്കുന്നവരില്‍ ഉണ്ടാകുന്നു. അതിനാലാണ് ഐഎസ് ഐഎസ് ഭീകരര്‍ ഇത് ഉപയോഗിക്കുന്നത്.

ചാവേറാകണോ? അതോ ഒരു ആള്‍ക്കൂട്ടത്തിന് നേരെ പട്ടാപ്പകല്‍ ബോംബെറിയണോ?ഇതിനെല്ലാം ധൈര്യം നല്‍കുന്ന, ഭയം എന്തെന്ന് അറിയാത്തവിധം ആളെ മാറ്റുന്നതാണ് ഈ ജിഹാദി മയക്കമരുന്ന്. ആരാണ് ഈ മയക്കമരുന്ന് അയച്ചത്, എന്ത് തീവ്രവാദ ആക്രമണത്തിന് യുവാക്കളെ ഒരുക്കാനായിരുന്നു ഇത് ഇന്ത്യയില്‍ കൊണ്ടുവന്നത് എന്നീ ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്.

നക്സലൈറ്റുകളെ ഇല്ലാതാക്കിയ മാവോയിസ്റ്റ് മുക്ത ഭാരതത്തിന് ശേഷം മയക്കമരുന്ന് ഇല്ലാതാക്കുന്ന ഡ്രഗ് മുക്ത ഭാരതത്തിന് വേണ്ടി ഒരുങ്ങുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആഗോളതലത്തില്‍ ‘ജിഹാദി പില്‍’ അഥവാ ‘ജിഹാദി ഡ്രഗ്’ എന്നറിയപ്പെടുന്ന ഈ മാരക ലഹരിമരുന്ന് ഇത്രയും വലിയ അളവില്‍ ഇന്ത്യയില്‍ ആദ്യമായാണ് പിടിച്ചെടുക്കുന്നത്.

ആദ്യകാലങ്ങളില്‍ ശ്രദ്ധക്കുറവ്, എ.ഡി.എച്ച്‌.ഡി, ഉറക്കമില്ലായ്‌മ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിച്ചിരുന്ന ‘ഫെനെഥൈലിന്‍’ ആണ് കാപ്റ്റഗണ്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന്റെ കടുത്ത ലഹരിയും പാര്‍ശ്വഫലങ്ങളും തിരിച്ചറിഞ്ഞതോടെ 1960-കളില്‍ തന്നെ ലോകവ്യാപകമായി ഈ മരുന്ന് നിരോധിച്ചു.

നിലവില്‍ രഹസ്യ ലബോറട്ടറികളില്‍ വ്യാജമായി നിര്‍മിക്കുന്ന ഈ ഗുളികകളില്‍ ആംഫെറ്റമൈന്‍, മെത്താഫെറ്റമൈന്‍, കഫീന്‍ തുടങ്ങിയ മാരക രാസവസ്തുക്കളുടെ മിശ്രിതമാണ് അടങ്ങിയിരിക്കുന്നത്.

വളരെ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നതും വിപണിയില്‍ നിന്ന് കോടികളുടെ ലാഭം കൊയ്യാമെന്നതുമാണ് കാപ്റ്റഗണിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന് കാരണം. പശ്ചിമേഷ്യന്‍ (മിഡില്‍ ഈസ്റ്റ്) രാജ്യങ്ങളെ നിലവില്‍ ഉലയ്‌ക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് ഭീഷണിയാണിത്. ഈ മാരക ലഹരിയുടെ ശൃംഖലകള്‍ ഇന്ത്യയിലേക്കും പടരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്ന ലഹരിവേട്ട.

Tags: amit-shahISISLatest newsdrug mukt bharatJihadi drug
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.