സൂററ്റ് : ഗുജറാത്തിൽ നിന്നുള്ള ഹിന്ദു വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് അഭിഭാഷകനായ റഹീം റസാഖ് . രോഹൻ എന്ന പേരിലാണ് റഹീം താനുമായി അടുത്തതെന്നും, രണ്ട് വർഷത്തോളം ഒരുമിച്ച് താമസിച്ച ശേഷം വിവാഹം കഴിക്കാതെ ഉപേക്ഷിച്ചുവെന്നുമാണ് യുവതിയുടെ പരാതി.
2018 ലാണ് ഇരുവരും ജോലിയുടെ ഭാഗമായി ആദ്യമായി കണ്ടുമുട്ടിയത്. തുടർന്ന് സുഹൃദ് ബന്ധം പ്രണയമായി മാറി. യഥാർത്ഥ പേര് മറച്ച് വച്ച് രോഹൻ എന്ന പേരിലാണ് റഹീം യുവതിയുമായി അടുത്തത്. യുവതിയെ വലയിലാക്കാൻ വിവിധ ഹിന്ദു മത ആചാരങ്ങളിലും , ഗണപതി പൂജയിലും റഹീം പങ്കെടുത്തു.
യുവതിയെ സിന്ദൂരമണിയിക്കുകയും ഇരുവരും രണ്ട് വർഷത്തോളം ഒരുമിച്ച് കഴിയുകയും ചെയ്തു. എന്നാൽ യുവതി നിയമപരമായി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് റഹിം യുവതിയിൽ നിന്ന് അകലാൻ തുടങ്ങിയത് . തുടർന്ന് യുവതി നടത്തിയ അന്വേഷണത്തിൽ റഹീം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും , യഥാർത്ഥ പേര് പോലും മറച്ച് വച്ചതായും കണ്ടെത്തി . ഇക്കാര്യം ചോദിച്ച യുവതിയെ റഹീം മർദ്ദിക്കുകയും ചെയ്തു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത് . ബലാത്സംഗം, വഞ്ചന, എസ്‌സി/എസ്ടി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
















