ഭോപ്പാൽ : വർഷങ്ങൾക്ക് ശേഷം മധ്യപ്രദേശിലെ ഭോജ്ശാല ക്ഷേത്രത്തിൽ സരസ്വതി ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു . നിരവധി ഭക്തരുടെ സാന്നിധ്യത്തിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചത്.മാത്രമല്ല ഭോജ്ശാല ഉത്സവ് സമിതി (ഉത്സവ കമ്മിറ്റി) സമുച്ചയത്തിന് പുറത്ത് അഹിന്ദുക്കൾക്ക് പ്രവേശനം നിഷിദ്ധമാണെന്ന് പ്രസ്താവിക്കുന്ന പോസ്റ്ററുകളും പതിച്ചു.
ഭോജ്ശാല ക്ഷേത്രമണെന്ന് ഹൈക്കോടതി വിധി വന്നതിനു പിന്നാലെ ഭക്തർ പുണ്യഗംഗാ ജലവും ഗോമൂത്രവും ഉപയോഗിച്ച് പരിസരം വൃത്തിയാക്കി വിശുദ്ധീകരിച്ചു. തുടർന്ന് വാഗ്ദേവതയ്‌ക്ക് പൂജയും ആരതിയും നടന്നു. ശ്രീകോവിലിൽ സമുച്ചയത്തിന് പുറത്ത് ഒരു അഖണ്ഡജ്യോതിയും (നിത്യജ്വാല) സ്ഥാപിച്ചു. കേന്ദ്രമന്ത്രി സാവിത്രി താക്കൂർ ക്ഷേത്രത്തിന് മുന്നിൽ കാവി പതാക ഉയർത്തി.
അടുത്തിടെയാണ്, എ.എസ്.ഐ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് ഭോജ്ശാലയെ സരസ്വതി ക്ഷേത്രമായി അംഗീകരിച്ചത്. തുടർന്ന്, യാതൊരു നിയന്ത്രണവുമില്ലാതെ ഇവിടെ ആരാധന നടത്താൻ എ.എസ്.ഐ ഹിന്ദുക്കൾക്ക് അനുമതി നൽകി. ഭോജ്ശാലയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് സർക്കാർ എത്തിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പ്രസ്താവിച്ചിട്ടുമുണ്ട്.















