ഭോപ്പാൽ : യുകെയിൽ നിന്ന് ഭോജ്ശാലയിലെ സരസ്വതീ വിഗ്രഹം മടക്കി കൊണ്ടുവരണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് വിഎച്ച് പി.
ഭോജ്‌ശാലയെ ഹിന്ദു ക്ഷേത്രമായി ഹൈക്കോടതി അംഗീകരിച്ചതിനെ വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു സ്വാഗതം ചെയ്തു. എന്നാൽ ആരാധന മാത്രം പോരാ എന്നും ധറിൽ സർവകലാശാല സ്ഥാപിച്ച് സംസ്‌കൃത പഠന കേന്ദ്രമെന്ന നിലയിൽ സ്ഥലത്തിന്റെ ചരിത്രപരമായ പങ്ക് പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഭോജ്ശാല സമുച്ചയം വാഗ്ദേവിയായ സരസ്വതിയുടെ ക്ഷേത്രമാണെന്ന് വ്യക്തമാക്കിയ മധ്യപ്രദേശ് ഹൈക്കോടതി അവിടെ നമാസ് നടത്താൻ മുസ്ലിം വിഭാഗത്തിന് അനുമതി നൽകിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് റദ്ദാക്കി. കോടതിവിധി സ്വാഗതം ചെയ്ത വിശ്വഹിന്ദു പരിഷത്ത് കോടതിവിധി എല്ലാവരും മാനിക്കണമെന്ന് വ്യക്തമാക്കി.














