
ന്യൂദൽഹി : പശ്ചിമ ബംഗാളിൽ ബിജെപി ആദ്യമായി അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്തെ അതിക്രമങ്ങൾക്കെതിരെ കർശനമായ നടപടികളാണ് ഭരണകൂടം സ്വീകരിച്ച് വരുന്നത്. പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരി അതിവേഗത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ള പ്രതിപക്ഷങ്ങൾക്ക് കാര്യമായ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.ഇപ്പോൾ സിപിഐ സർക്കാരിനെ ആക്രമിച്ച് രംഗത്തെത്തിയിട്ടുണ്ട്. സുവേന്ദു സർക്കാർ അനുചിതമായ ബുൾഡോസർ നടപടി സ്വീകരിച്ചുവെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ ആരോപിചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ബംഗാളിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഡി. രാജ നിരവധി പൊള്ളയായ പരാമർശങ്ങളാണ് നടത്തിയത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞു, ജനങ്ങൾ അവരുടെ വിധി പ്രസ്താവം നൽകി, അത് ബഹുമാനിക്കപ്പെടണം. വിധി പ്രസ്താവത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ പ്രവർത്തിക്കണം. ഭരണഘടനാ പരിധിക്കുള്ളിൽ ബിജെപി പ്രവർത്തിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ഭാഷ്യം. കൂടാതെ
ബിജെപി അധികാരം ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറയുന്നു. ബംഗാളിൽ ബിജെപി സർക്കാർ ചെയ്യുന്നതെന്തും ഭരണഘടനാപരമായും ഭരണഘടനാ ധാർമ്മികത പാലിക്കുന്നതായിരിക്കണമെന്നുമാണ് രാജയുടെ പ്രസ്താവന. എന്നാൽ ഇതുവരെ ഭരണത്തിൽ ഇരുന്ന കമ്മ്യൂണിസ്റ്റ് , തൃണമൂൽ അതിക്രമങ്ങൾക്ക് നേരെ രാജ കണ്ണടച്ചത് വലിയ പരിഹാസത്തിന് തന്നെ മാരണമാകുന്നുണ്ട്. കാരണം ഇവിടെ പുതിയ ബിജെപി സർക്കാർ അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത് എന്നതാണ് വസ്തുത.
ബംഗാളിൽ ബുൾഡോസർ നടപടി തുടരുന്നു
പശ്ചിമ ബംഗാളിലെ അധികാര മാറ്റത്തെത്തുടർന്ന് കൊൽക്കത്ത ഉൾപ്പെടെ നിരവധി നഗരങ്ങളിൽ ബുൾഡോസറുകൾ ഉപയോഗിച്ച് അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. കനത്ത പോലീസ് സാന്നിധ്യത്തിന്റെ സാന്നിധ്യത്തിൽ ഹൗറ സ്റ്റേഷന് പുറത്തുള്ള ഗംഗാഘട്ടിനും ബസ് സ്റ്റാൻഡിനും ചുറ്റുമുള്ള അനധികൃതമായി നിർമ്മിച്ച കടകൾക്കും നടപ്പാതകൾക്കുമെതിരെ നടപടി സ്വീകരിച്ചു.
സർക്കാർ ഭൂമിയിലെ കൈയേറ്റം ഒരു തരത്തിലും അനുവദിക്കില്ലെന്നും അനധികൃത നിർമ്മാണങ്ങൾ നടക്കുന്നിടത്തെല്ലാം ബുൾഡോസറുകൾ ഉപയോഗിക്കുമെന്നും സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ
പശ്ചിമ ബംഗാളിലെ പുതിയ ബിജെപി സർക്കാർ ആദ്യ ദിവസം മുതൽ കൈയേറ്റത്തിനെതിരെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
അതിനാൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ നിയമപരമായി അവരുടെ ബിസിനസ്സ് നടത്തണമെന്നാണ് സർക്കാർ അഭ്യർത്ഥിച്ചത്. കൂടാതെ സർക്കാർ അവരെ പൂർണ്ണമായി പിന്തുണയ്‌ക്കും. സർക്കാരിന് ബുദ്ധിമുട്ട് നേരിടേണ്ടിവരാതിരിക്കാൻ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർ പിന്മാറണമെന്ന് കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ മന്ത്രി ദിലീപ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം തന്നെ പശ്ചിമ ബംഗാളിലെ പുതിയ ബിജെപി സർക്കാരിലെ ന്യൂനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഖുദിറാം ടുഡു, സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മദ്രസകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ശനിയാഴ്ച വീണ്ടും മുന്നറിയിപ്പ് നൽകിയിരുന്നു.