ഹരിദ്വാർ: ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രമായ ഹരിദ്വാറിലെ ഹർ കി പൗരിക്ക് നേർക്ക് ബോംബ് ഭീഷണി.
ഫോണിലൂടെയാണ് പോലീസിന ഭീഷണി ലഭിച്ചത്. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ദശലക്ഷക്കണക്കിന് ഭക്തർ ദിവസവും സ്നാനം ചെയ്യാൻ എത്തുന്ന ഗംഗയിലെ ഏറ്റവും പ്രശസ്തവും പവിത്രവുമായ ഘട്ടാണ് ഹർ കി പൗരി.
പോലീസ് പറയുന്നതനുസരിച്ച് ഹരിദ്വാർ സ്വദേശിയായ യുവാവ് അമിതമായി മദ്യപിച്ച് പോലീസിനെ വിളിച്ച് ഹർ കി പൗരിയിൽ ബോംബ് വയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ്. 30 വയസ്സുള്ള ആൾ 112 എന്ന നമ്പറിൽ വിളിച്ച് അടുത്ത നാല് ദിവസത്തിനുള്ളിൽ ഹർ കി പൗരിയിലും മറ്റ് സ്ഥലങ്ങളിലും ബോംബ് വയ്‌ക്കുമെന്നാണ് ഭീഷണിനെത്തിയതെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് കോളും സ്ഥലവും പിന്‍തുടര്‍ന്ന് പോലീസ് വിളിച്ചയാളെ പിടികൂടി, പൗരി ജില്ലയിലെ യാങ്കേശ്വര്‍ നിവാസിയായ സോഹന്‍ സിംഗ് റാവത്ത് ആണ് വിളിച്ചതെന്ന് തെളിഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റസമ്മതം നടത്തി. മദ്യലഹരിയിലാണ് താന്‍ ഭീഷണിപ്പെടുത്തിയതെന്ന് അയാള്‍ മൊഴി നല്‍കി. ഹരിദ്വാര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ പ്രതിയായ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
















