ന്യൂദല്‍ഹി: സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഗുജറാത്തിലെ സൂറത്ത് കോടതി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എസ്. ജാനിയാണ് അനുരാഗ് കശ്യപിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.
ബ്രാഹ്മണ സമൂഹത്തിനെതിരെ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങള്‍ നടത്തിയതിന്റെ പേരിലാണ് ഈ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഈ സംഭവത്തിന്റെ പേരിൽ അനുരാഗ് കശ്യപിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ സൂറത്ത് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്നാണ് അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയാണ് അനുരാഗ് കശ്യപ് ബ്രഹ്മണരെ അധിക്ഷേപിച്ചത്. വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കാന്‍ പോന്നതാണ് അനുരാഗ് കശ്യപിന്റെ പരാമര്‍ശമെന്ന് ആരോപിച്ച് വിഎച്ച് പി നേതാവും അഭിഭാഷകനുമായ ആള്‍ നല്‍കിയ പരാതി സൂറത്ത് കോടതി സ്വീകരിച്ചു.
മഹാരാഷ്‌ട്രയിലെ 19ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസപരിഷ്കര്‍ത്താക്കളായ ഫുലെ ദമ്പതികളുടെ ജീവിതം ആസ്പദമാക്കി ഫുലെ എന്ന പേരില്‍ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഈ സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങിയപ്പോള്‍ ഇതില്‍ ബ്രാഹ്മണരെ അപമാനിക്കുന്നു എന്ന ആരോപണം ഓള്‍ ഇന്ത്യ ബ്രാഹ്മണ സമാജ് എന്ന സംഘടന ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ബ്രാഹ്മണരെ അധിക്ഷേപിച്ച് അനുരാഗ് കശ്യപ് പോസ്റ്റിട്ടതാണ് വിവാദമായത്. ഇതിനെതിരെയാണ് ഇപ്പോള്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് കമലേഷ് റാവല്‍ കേസ് കൊടുത്തതാണ്. ഈ ഹര്‍ജിയാണ് കോടതി ഇപ്പോള്‍ സ്വീകരിച്ചത്.
അനുരാഗ് കശ്യപ് അവതരിപ്പിച്ച ‘ബേഡ് ഗേള്‍’ (മോശം പെണ്‍കുട്ടി) പുതിയ ഒരു സിനിമ വിവാദമായിരിക്കുകയാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വെട്രിമാരനാണ്. കടുത്ത ബിജെപി വിരോധയും ദ്രാവിഡപാര്‍ട്ടി ആരാധകനുമാണ് വെട്രിമാരന്‍. സിനിമയെ രാഷ്‌ട്രീയ വല്‍ക്കരിക്കണമെന്നും ദ്രാവിഡ രാഷ്‌ട്രീയം സിനിമയില്‍ കലര്‍ത്തണമെന്നും വാദിക്കുന്ന വ്യക്തിയുമാണ് വെട്രിമാരന്‍. തമിഴില്‍ നിന്നുള്ള വര്‍ഷ ഭരതാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു ബ്രാഹ്മണപെണ്‍കുട്ടിയെയാണ് മോശം പെണ്‍കുട്ടിയായി ചിത്രീകരിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ടും അനിയന്ത്രിതമായ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടും കഴിയുന്ന പെണ്‍കുട്ടിയായാണ് ഈ ബ്രാഹ്മണപെണ്‍കുട്ടി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് ഒരു രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായുള്ള ഗൂഢാലോചനയാണെന്ന് ആരോപണമുയരുകയാണ്.
















