
തിരുവനന്തപുരം: ആരെയാണോ താങ്ങി നടന്നത് ആ പാര്‍ട്ടികളില്‍ നിന്നും വലിയ തിരിച്ചടി നേരിട്ട് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നേടശനും എന്‍എസ്എസ് നേതാവ് സുകുമാരന്‍നായരും.
സിപിഎം തങ്ങളുടെ തോല്‍വിക്ക് നിരത്തിയ കാരണങ്ങളിലൊന്ന് വെള്ളാപ്പള്ളി നടേശന്റെ ലീഗിനെതിരായ പ്രസ്താവനകളായിരുന്നു. ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം വെള്ളാപ്പള്ളിയാണെന്ന് ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളിയ്‌ക്കെതിരെ സൈബര്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് മുസ്ലീംലീഗും ജിഹാദികളും കോണ്‍ഗ്രസ് അനുഭാവികളും. ഇടതുപക്ഷത്തിന് വേണ്ടി വാതോരാതെ സംസാരിച്ച വെള്ളാപ്പള്ളിക്ക് വേണ്ടി ലീഗിനെതിരെ സംസാരിക്കാന്‍ ഇടതുപക്ഷത്ത് നിന്ന് ഒരക്ഷരം പോലും മിണ്ടാന്‍ ആരും തയ്യാറായില്ല.
കെ.സി. വേണുഗോപാലിന് അനുകൂലമായി എന്‍എസ്എസ് നേതാവ് സംസാരിച്ചെങ്കിലും അത് ആരും ചെവിക്കൊണ്ടില്ല. എന്ന് മാത്രമല്ല, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തപ്പോള്‍ സുകുമാരന്‍നായര്‍ക്കെതിരെ അസഭ്യമുദ്രാവാക്യങ്ങളാണ് മുഴക്കിയത്. ഇതിനെതിരെ കെസി. വേണുഗോപാലോ രമേശ് ചെന്നിത്തലയോ ഒരക്ഷരം ഉരിയാടിയില്ല. മുസ്ലിംലീഗിന്റെ മുഖ്യമന്ത്രിയായ സതീശനെതിരെ വെള്ളാപ്പള്ളിയും സംസാരിച്ചിരുന്നു. കോണ്‍ഗ്രസിലെ ആരും ആ ശബ്ദം കേട്ടതായി പോലും ഭാവിച്ചില്ല.
.കെസിയ്‌ക്ക് അനുകൂലമായി ഭൂരിപക്ഷം എംഎല്‍എമാരും വോട്ട് ചെയ്തിട്ടും ലീഗിന് വഴങ്ങി മുഖ്യമന്ത്രിയെ തീരുമാനിച്ച കോൺഗ്രസ് ഇനി സുകുമാരന്‍നായര്‍ക്ക് വേണ്ടി ലീഗിനെ പിണക്കാൻ നിൽക്കുമോ? കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹം നേരിട്ട് ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും, മാനദണ്ഡങ്ങൾ നോക്കുമ്പോൾ മുഖ്യമന്ത്രി പദവിക്ക് ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്നും, സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണെന്നും സുകുമാരന്‍നായര്‍ വിമർശിച്ചിരുന്നു.
അങ്ങിനെ കോണ്‍ഗ്രസിനെ സുഖിപ്പിക്കാനുള്ള എന്‍എസ്എസിന്റെ സമദൂര സിദ്ധാന്തവും പാളി. ഇനി സുകുമാരന്‍നായര്‍ മറ്റൊരു ആവശ്യം കൂടി മുന്നോട്ട് വെച്ചിട്ടുണ്ട്. അത് ലീഗിന് വിദ്യാഭ്യാസം നല‍്കരുതെന്ന ആവശ്യമാണ്. ഇനി അത് നടക്കുമോ എന്ന് കാത്തിരുന്ന് കാണാം.