Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ -7; ഇത് ആറാം തവണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 06:13 am IST
in Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഡോസ് സാന്റോസ് അവേയ്‌റോ എന്ന് പൂര്‍ണ നാമധാരിയായ നമ്മുടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആരാധകരുടെ സ്വന്തം സിആര്‍ 7, വയസ് 41.

ലോകം ഒരു പന്തിന് പിന്നാലെ നോട്ടം എത്തിക്കാന്‍ കാത്തിരിക്കുമ്പോള്‍ ലോകത്തിന്റെ ഓരോ കോണുകളും കണ്ണെത്തിക്കുന്ന ഫുട്‌ബോളിലെ മുതിര്‍ന്ന താരം. കായിക രംഗത്ത് 41 വയസ് എന്നത് മുതിര്‍ന്ന പ്രായം എന്നതില്‍ സംശയമില്ല. പക്ഷെ സൗദി പ്രോ ലീഗില്‍ ഈ കൂടിയ പ്രായക്കാരന്‍ കാഴ്‌ച്ചവയ്‌ക്കുന്ന പ്രകടനം ലോകത്തോട് പറയും പ്രായം വെറുമൊരു നമ്പര്‍ മാത്രം, എന്ന്. അത് കുറേക്കൂടി നിറവോടെ കാണാന്‍ ലോകം കാത്തിരിക്കുന്ന ലോകകപ്പ് ആണ് കടന്നുവരുന്നത്.

ഹൃദയം കീഴടക്കിയ ഫുട്‌ബോള്‍ മാന്ത്രികന്‍മാര്‍ നിരവധിയുണ്ട്. അതില്‍ എല്ലാവരും കണ്‍മുന്നിലെന്നപോലെ ഓര്‍ത്തുവയ്‌ക്കുന്ന കുറച്ച് ആളുകളേ ഉണ്ടാവുകയുള്ളൂ. ഇതിഹാസ താരമായി നിറഞ്ഞു നിന്ന പെലെ, പിന്നീട് ഫുട്‌ബോളിനെ ഭ്രാന്തമായി സ്‌നേഹിക്കാന്‍ പ്രേരിപ്പിച്ച ഡീഗോ മറഡോണ എന്നിവ അത്തരം ശ്രേണിയില്‍ പെട്ട ചിലരാണ്. അവരുടെ യുഗത്തിന് ശേഷവും ശ്രേഷ്ഠതയാര്‍ന്ന കളിക്കാര്‍ നിരവധി കടന്നുപോയി ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ ഫുട്‌ബോള്‍ പ്രേമികളെ വല്ലാതെ ഭ്രമിപ്പിച്ച രണ്ട് പേരുകളില്‍ ഒന്നാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മറ്റയാള്‍, ഖത്തര്‍ ലോകകപ്പിലൂടെ ലോകഫുട്‌ബോള്‍ കിരീടം എന്ന കുറവ് കൂടി നികത്തിയ സമ്പൂര്‍ണ താരം ലയണല്‍ മെസി.

ഒരു കളിക്കാരനെ അടയാളപ്പെടുത്തുന്ന ഒന്നല്ല കിരീടനേട്ടം എന്ന് പലരും തെളിയിച്ചിട്ടുണ്ട്. ഡിസ്റ്റെഫാനോ, ഗില്ലര്‍മോ സ്റ്റെയ്‌ബെല്‍, യോഹാന്‍ ക്രൈഫ്, ഡേവിഡ് ബെക്കാം, റിക്വെല്‍മി എന്നിവരെല്ലാം ആ ഗണത്തില്‍പ്പെടും. എങ്കിലും നാല് വര്‍ഷം കൂടുമ്പോള്‍ വരുന്ന ഓരോ ലോകകപ്പിലും പ്രതീക്ഷയോടെ ഓരോ ഫുട്‌ബോള്‍ പ്രേമിയും കാത്തിരിക്കും അവരുടെ പ്രിയ താരം കരിയറില്‍ പൂര്‍ണത പ്രാപിക്കുന്നത് കാണാനായി. 2000ങ്ങളിലാണ് മെസിക്കൊപ്പം റൊണാള്‍ോഡയും ലോക ഹൃദയം കീഴടക്കി തുടങ്ങിയത്. ആ കാലയളവ് മുതല്‍ ഈ രണ്ട് താരങ്ങളും ലോക കിരീടം ഉയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ലോകം. ഒരാള്‍ ആഗ്രഹം സഫലീകരിച്ചു. മറ്റയാള്‍ക്കായി ലോകം ഇപ്പോഴും കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പ് തുടങ്ങിയത് 2006 ജര്‍മന്‍ ലോകകപ്പ് മുതലാണ്.

അതിനും രണ്ട് വര്‍ഷം മുമ്പേ കഥ തുടങ്ങുന്നു. 2004 യൂറോ കപ്പില്‍ ഗ്രീസ് കിരീടമുയര്‍ത്തുമ്പോള്‍ ലോകം നിരാശരായിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം മിന്നിത്തിളങ്ങിയ 19 കാരന്‍ പയ്യന്റെ ടീം കിരീടം നേടുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു ലോകം. പക്ഷെ ആതിഥേയരായിട്ടു കൂടി ആ ടീമിന്, ഉയരക്കാരന്‍ പയ്യന്‍ അണിനിരന്ന പോര്‍ച്ചുഗലിന് അത് സാധിച്ചില്ല. രണ്ട് വര്‍ഷത്തിന് ശേഷം ജര്‍മനിയില്‍ ലോക പോരാട്ടത്തിന്റെ ഓരോ ഘട്ടവും പുരോഗമിക്കുമ്പോള്‍ മുന്നേറുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരും അടിതെറ്റി വീണു. സെമിയില്‍ റൊണാള്‍ഡോയ്‌ക്ക് വേണ്ടി ലോകം പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ മറുവശത്ത് പ്രായം തളര്‍ത്താത്ത മറ്റൊരു പോരാളി സിദാന്റെ ടീം എല്ലാം തകിടം മറിച്ചു. അന്നത്തെ ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ സെമിയില്‍ ക്രിസ്റ്റിയാനോയ്‌ക്കും സംഘത്തിനും നിരാശരാകേണ്ടിവന്നു.

തുടര്‍ന്നുള്ള രണ്ട് ലോകകപ്പുകളിലും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ പോര്‍ച്ചുഗല്‍ എന്ന ടീമിന് സാധിച്ചില്ല. റഷ്യന്‍ ലോകകപ്പില്‍ വീണ്ടും ക്രിസ്റ്റിയാനോയും പോര്‍ച്ചുഗലും കുതിച്ചു. ആദ്യ മത്സരത്തില്‍ മൂന്ന് ഗോളടിച്ച സ്‌പെയിനെതിരെ ഹാട്രിക് ഗോളുമായി മത്സരത്തെ ലോകം കണ്ട ഏറ്റവും വലിയ ത്രില്ലര്‍ പോരാട്ടങ്ങളിലൊന്നാക്കിയത് ക്രിസ്റ്റിയാനോയുടെ ഹാട്രിക് ആയിരുന്നു. 3-3ന് അവസാനിച്ച ആ മത്സരം റഷ്യന്‍ ലോകകപ്പിലെ ഫെയര്‍പ്ലേ അവാര്‍ഡിന് അര്‍ഹത നേടി. മെസിയുടെ കിരീടനേട്ടത്തിന്റെ കഥ പറഞ്ഞ ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ടീമിനുള്ളില്‍ ഉള്‍പ്പൊട്ടിയ പടലപിണക്കങ്ങള്‍ ക്രിസ്റ്റ്യാനോ ആരാധകരുടെ പ്രതീക്ഷകളെ തളര്‍ത്തി. ഇപ്പോള്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിന് കീഴില്‍ വീണ്ടും ടീം അണിനിരക്കുകയാണ്. കഴിഞ്ഞ വര്‍ഷം യുവേഫ നേഷന്‍സ് ലീഗില്‍ കരുത്തരായ സ്‌പെയിനെ തോല്‍പ്പിച്ച് ജേതാക്കളായത് മുതല്‍ പോര്‍ച്ചുഗല്‍ ഉണര്‍വിലാണ്. പ്രതീക്ഷയ്‌ക്കപ്പുറം ഇക്കുറി ഒന്നും സാധിച്ചില്ലെങ്കില്‍, ഇനിയൊരു കാത്തിരിപ്പിനായി കഴിഞ്ഞെന്ന് വരില്ല. ഇപ്പോഴില്ലേല്‍ ഇനിയില്ലെന്ന തിരിച്ചറിവോടെ മരണ പോരിനിറങ്ങുന്ന ടീമായി ക്രിസ്റ്റിയാനോയും സംഘവും മാറും. കാണാം, കാത്തിരിക്കാം..

Tags: PortugalFIFA World Cup 2026Cristiano Ronaldo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

ലോകകപ്പ് ഉദ്ഘാടന ചടങ്ങിനായി അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന റിഹേഴ്‌സലുകളില്‍ നിന്ന്‌
Football

ഫിഫ ലോകകപ്പ് 2026: പ്രൗഢിയോടെ ഉദ്ഘാടന ചടങ്ങ്

Football

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

Football

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും
Football

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

‘മെയ്ഡ് ഇൻ പാകിസ്ഥാൻ’ എന്നെഴുതിയ ബെഡ് ഷീറ്റ് ക്ഷേത്രത്തിന് സമീപം യുവതിക്ക് വിറ്റ് അജ്ഞാതൻ ; പോലീസ് അന്വേഷണം ആരംഭിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ക്രൂഡ് ബോംബ് സ്ഫോടനം : തൃണമൂൽ മുൻ എം എൽ എ സൗകത് മൊല്ലയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.