India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊൽക്കത്ത ; പൊതുനിരത്തിലെ നിസ്ക്കാരം വിലക്കിയതിനെതിരെ കൊൽക്കത്തയിൽ തെരുവിലിറങ്ങി തീവ്ര ഇസ്ലാമിസ്റ്റുകൾ . കൊൽക്കത്തയിലെ രാജബസാർ പ്രദേശത്താണ് വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ സംഘർഷാവസ്ഥ ഉണ്ടായത് . സ്ഥിതി കൂടുതൽ വഷളായതോടെ കനത്ത പോലീസ് സംഘത്തെ വിന്യസിച്ചു.

സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി റോഡ് ഉപരോധിക്കാൻ ശ്രമങ്ങളുണ്ടായി . ഇത് പൊലീസ് തടയുകായിരുന്നു . ഇതിനു പിന്നാലെ റോഡുകളിലെ നിസ്ക്കാരം പ്രദേശത്ത് വളരെക്കാലമായി നിലനിൽക്കുന്ന ഒരു ആചാരമാണെന്ന് അവകാശപ്പെട്ട് ഇസ്ലാമിസ്റ്റുകൾ രംഗത്തിറങ്ങി. സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

മതപരമായ ഒത്തുചേരലുകൾക്കായി റോഡ് ഉപരോധിക്കുന്നതിനെതിരെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ കർശനമായ നിലപാട് സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അത്തരം ആചാരങ്ങൾ മമത സർക്കാർ അനുവദിച്ചിരുന്നതായാണ് പ്രതിഷേധക്കാർ പറയുന്നത്.

പൊതു റോഡുകളിൽ നമസ്‌കാരം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ബിജെപി നേതാവ് അർജുൻ സിംഗ് നേരത്തെ പറഞ്ഞിരുന്നു. “ആളുകൾക്ക് പള്ളികൾക്കുള്ളിൽ പ്രാർത്ഥന നടത്താം, പക്ഷേ തെരുവുകളിൽ പ്രാർത്ഥനകൾ അനുവദിക്കില്ല,” കൊൽക്കത്തയിലെ റെഡ് റോഡിൽ പൊതു പ്രാർത്ഥനകൾ ഇനി അനുവദിക്കില്ലെന്നും സിംഗ് പറഞ്ഞിരുന്നു.

 

Recent Posts