
കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)
ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ തന്റെ പക്കല്‍ നിന്നും 39 രൂപ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ചങ്ങാനാശേരി സ്വദേശിനി ജയശ്രീ. ഫെയ്സ്ബുക്കില്‍ ജയശ്രീ എന്ന ഒരു യാത്രക്കാരി തന്റെ കെഎസ്ആര്‍ടിസി ടിക്കറ്റുള്‍പ്പെടെ പങ്കുവെച്ചാണ് കോണ്‍ഗ്രസിനെ പരിഹസിച്ചത്.
മെയ് 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര എന്നായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം. ജയശ്രീയുടെ പോസ്റ്റ് ഇതാണ്:
“സത്യമാണ് !!!!
വാക്ക് പാലിച്ചു 😄
ഇപ്പോൾ ജയശ്രീ എന്ന ഞാൻ കോഴഞ്ചേരിയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് KSRTC ബസിൽ 36 രൂപയും അധികം 3രൂപ സെസ്സ് ഉം ചേർത്ത് 39 രൂപ കൊടുത്തു 😄😄😄free😄😄 ആയി യാത്ര ചെയ്തുകൊണ്ടിരിക്കുന്നു സൂർത്തുക്കളെ….
ഈ കരുതൽ എന്നും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു 😄
ഈ ടിക്കറ്റ്ൽ എവിടെയാണ് male & female അറിയാനുള്ള സ്ഥലം 🙄
കണ്ടക്ടർ നോട് പറഞ്ഞു പൈസ തരില്ലന്ന്… ആ പാവം പറയുവാണ് അതിന്റെ നടപടി ഒന്നും ആയില്ല ന്ന്….
ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ചുമ്മാ ഒരു ചാമ്പ് ചാമ്പിയതാ… അബദ്ധത്തിൽ ജയിച്ചും പോയി.”
കേരളത്തിലുടനീളം വനിതകള്‍ കോണ്‍ഗ്രസിന്റെ വ്യാജവാഗ്ദാനത്തിനെതിരെ പ്രതിഷേധിക്കുകയാണ്. മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.