തിരുവനന്തപുരം: നടിയും ബിജെപി നേതാവുമായ ഖുഷ്ബുവിന്റെ വ്യക്തി ജീവിതത്തെയും വിവാഹ ജീവിതത്തെക്കുറിച്ചും സംവിധായകൻ ആലപ്പി അഷ്റഫ് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.
അടുത്തിടെ തമിഴ് യൂട്യൂബർ ഖുഷ്ബുവിനെതിരെ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് അഷ്റഫിന്റെ വീഡിയോ. വ്യക്തി ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും ഒരു മറയുമില്ലാതെ വെട്ടിത്തുറന്നു പറയുന്ന സ്വഭാവമാണ് ഖുഷ്ബുവിന്റേതെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
ആലപ്പി അഷ്റഫിന്റെ വാക്കുകളിലേക്ക്
നടി ഖുഷ്ബുവിനെ നടൻ സുന്ദർ സി വിവാഹം ചെയ്തതിന് പിന്നിശ വലിയൊരു രഹസ്യമുണ്ടെന്ന് പറഞ്ഞ് തമിഴിലെ യൂട്യൂബറായ പണ്ഡ്യൻ രംഗത്തെത്തിയിരുന്നു. കല്യാണമൊക്കെ കഴിഞ്ഞ് രണ്ട് പെണ്‍കുട്ടികളുടെ മാതാവായി സന്തോഷത്തോടെയും സ്വസ്ഥതയോടെയും ജീവിതം മുന്നോട്ടുനീങ്ങുകയും ഖുഷ്ബുവിന് 57 വയസ് പിന്നിടുകയും ചെയ്തപ്പോഴാണ് പാണ്ഡ്യൻ ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്.
‘ഭർത്താവായ സുന്ദർ പ്രണയിച്ച് ഗർഭിണിയാക്കിയ ശേഷം ഖുഷ്ബുവിനെ ഉപേക്ഷിച്ച് നാടുവിട്ടുപോയി. അങ്ങനെ തകർന്ന മനസുമായി കഴിയുമ്പോള്‍ ഒളിവിലായിരുന്ന സുന്ദറിന് ഒരു ഫോണ്‍കോള്‍ വരുന്നു. ബോംബെയെയും ദുബായിയേയും വിറപ്പിച്ച ദാവൂദ് ഇബ്രാഹിമായിരുന്നു മറുതലയ്‌ക്കല്‍. എന്താടോ എന്റെ കുടുംബത്തിലെ പെണ്ണിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞോ? ഇത്രയും കേട്ടപ്പോള്‍ തന്നെ സുന്ദർ ഭയന്നുവിറച്ചു. അതോടെ ഖുഷ്ബുവിനെ വിവാഹം കഴിക്കാൻ സമ്മതിക്കുകയായിരുന്നുട- പുതിയ ചിന്തന എന്ന ടിവി പേജിലാണ് പാണ്ഡ്യന്റെ ഈ അഭിമുഖം വന്നത്.
ബോംബയില്‍ നിന്നുള്ള ഹിന്ദി നടിമാർ തമിഴകത്ത് വേരുറപ്പിക്കുന്നതിന് തുടക്കമിട്ടത് ഖുഷ്ബുവാണ്. അവരെ പിന്തുടർന്ന് വന്ന നടിമാരായ മനീഷ കൊയ്‌രാള, തബു, നഗ്മ, ശില്‍പ ഷെട്ടി, പൂജ ബട്ട് എന്നിവർക്ക് ആർക്കും തന്നെ ഖുഷ്ബുവിനെപ്പോലെ ജനഹൃദയങ്ങള്‍ കീഴടക്കാൻ സാധിച്ചിട്ടില്ല. ഒരു നടിയോടുള്ള ആരാധന മൂത്ത് അവരെ പ്രതിഷ്ഠിച്ച് അമ്പലം പണിതത് ചരിത്രത്തില്‍ ആദ്യമായി ഖുഷ്ബുവിന് വേണ്ടിയാണ്.
















