ധാക്ക ; പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും, ബിജെപിയ്‌ക്കുമെതിരെ ബംഗ്ലാദേശിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രതിഷേധ പ്രകടനങ്ങൾ. ബംഗാൾ നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതും,മുഖ്യമന്ത്രിയായി സുവേന്ദു അധികാരി അധികാരമേറ്റതുമാണ് ബംഗ്ലാദേശികളെ പ്രകോപിപ്പിച്ചിരിക്കുന്നത് . മുൻ മുഖ്യമന്ത്രി മമത ബാനർജിയെ അധികാരത്തിൽ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബംഗ്ലാദേശിലെ തീവ്ര മത സംഘടനകൾ ധാക്കയിൽ പ്രതിഷേധ മാർച്ചുകൾ നടത്തിയത് . ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ബിജെപിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് നൂറുകണക്കിന് ബംഗ്ലാദേശികൾ ധാക്കയിലെ തിരക്കേറിയ തെരുവുകളിലൂടെ മാർച്ച് ചെയ്തു. പ്രകടനങ്ങളിൽ ഇസ്ലാമി ആന്ദോളൻ ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ഇസ്ലാമിക സംഘടനകൾ ബന്ധപ്പെട്ടിരുന്നു. ട്രക്കുകളും ഓട്ടോറിക്ഷകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരന്ന റോഡുകളിലൂടെയും മാർക്കറ്റ് ഏരിയകളിലൂടെയും വലിയ ജനക്കൂട്ടം സഞ്ചരിക്കുന്നത് വൈറൽ ദൃശ്യങ്ങളിൽ കാണാം.
പ്രകടനങ്ങൾക്കിടെ മാധ്യമങ്ങളോട് സംസാരിച്ചവരിൽ പലരും പ്രകോപിതരാകുന്നതും കാണാമായിരുന്നു . ബിജെപി സർക്കാരിനെ വിമർശിക്കുകയും മമത ബാനർജിക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.ചിലർ നരേന്ദ്ര മോദിക്കും സുവേന്ദു അധികാരിക്കും എതിരെ ഭീഷണികളും മുന്നറിയിപ്പുകളും നൽകി. ഈ പ്രതിഷേധങ്ങൾക്കെതിരെ ഇന്ത്യക്കാരും രംഗത്തെത്തി. നുഴഞ്ഞുകയറ്റത്തെ പിന്തുണയ്‌ക്കുന്നത് കൊണ്ടാണ് മമതയെ ബംഗ്ലാദേശികൾ മടക്കി കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും, എന്നാൽ ഇനി അത് വിലപ്പോവില്ലെന്നും, ബംഗാളിൽ ഉള്ള ബംഗ്ലാദേശികളും ഉടൻ നാട് വിട്ടോളൂവെന്നുമാണ് ഇന്ത്യക്കാർ പറയുന്നത്.
















